ജിദ്ദ വിമാനത്താവളത്തിൽ നിന്നു വിവിധ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കുന്നു; ഏഷ്യയിലേക്ക് പറക്കുന്ന അഞ്ചു സർവീസുകളിലും ഇന്ത്യയില്ല, ദുബായ്, അമ്മാൻ സെക്ടറുകളിലേക്ക് രണ്ട് സർവീസുകളും! നിരാശയിൽ പ്രവാസികൾ

കൊറോണ വ്യാപനത്തെ തുടർന്ന് പുതുജീവന് പാതയിൽ സൗദി. രാജ്യാന്തര യാത്രകൾക്ക് ഭാഗികമായി തുടക്കം കുറിച്ചതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്ത കൂടി. സൗദി വിമാനക്കമ്പനിയായ സൗദിയ ജിദ്ദ വിമാനത്താവളത്തിൽ നിന്നു വിവിധ രാജ്യങ്ങളിലെ 20 സെക്ടറുകളിലേക്കുള്ള രാജ്യാന്തര സർവീസുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ്. എന്നാൽ ഏഷ്യയിലേക്ക് പറക്കുന്ന അഞ്ചു സർവീസുകളിലും ഇന്ത്യയില്ല എന്നത് പ്രവാസികൾക്ക് ആശങ്ക നൽകുന്നു. ഇസ്ലാമബാദ്, കറാച്ചി, ക്വലാലംപൂർ,ജക്കാത്ത, മനില എന്നിവയാണ് നൽകിയിട്ടുള്ള ഏഷ്യൻ സെക്ടറുകൾ.
അതേസമയം ഈ മാസം 20 മുതലാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ രാജ്യാന്തര യാത്രക്ക് പ്രത്യേക അനുമതിയുള്ളവർക്ക് വേണ്ടിയാണ് നിലവിലെ സർവീസുകളെന്നു സൗദിയ അറിയിക്കുകയുണ്ടായി. അമേരിക്കൻ യൂറോപ്പ് വിമാനത്താവളങ്ങളിലേക്ക് 7 ഉം ആഫ്രിക്ക 6 ഉം സെക്ടറുകളിലേക്കാണ് മറ്റു സർവീസുകൾ ഉള്ളത്. ഇതുകൂടാതെ ദുബായ്, അമ്മാൻ സെക്ടറുകളിലേക്ക് രണ്ട് സർവീസുകളും ഉണ്ട്. ഈ യാത്രകൾ ജിദ്ദ വിമാനത്താവളത്തിൽ ടെർമിനൽ ഒന്ന് വഴിയായിരിക്കും എന്നും അധികൃതർ വ്യക്തമാക്കി.
എന്നാൽ സെപ്റ്റംബർ ഒന്ന് മുതലാണ് സൗദിയ രാജ്യാന്തര സർവീസുകൾ ഭാഗികമായി പുനരാംഭിച്ചത് തന്നെ. അതേസമയം ഇന്ത്യയിലേക്കുള്ള രാജ്യാന്തര വിമാനങ്ങൾ പട്ടികയിൽ പെടാത്തത് മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെയാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ സൗദിയിൽ നിന്നുള്ള രാജ്യാന്തര ആകാശയാത്രകൾ പൂർണമായും തുറക്കാനിരിക്കുമ്പോൾ ഇന്ത്യയുണ്ടാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ പ്രവാസികൾ. ഇന്ത്യയിലെ വൈറസ് ബാധയുടെ പ്രതിദിന കണക്കിലെ വർധനവിൽ ആ പ്രതീക്ഷയും മങ്ങാതിരിക്കട്ടെ എന്ന പ്രാർഥനയിലാണ് പല പ്രവാസികളും.
https://www.facebook.com/Malayalivartha



























