Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംവിധായകന്‍ രഞ്ജിത്തിനെ അഴികള്‍ക്കുള്ളിലാക്കിയ ആ അര്‍ദ്ധരാത്രി ഓപ്പറേഷന്റെ അണിയറക്കഥകള്‍


ഇറാനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കുമെന്ന് ഡൊണാൾഡ് ട്രംപ്...'ഒന്നുകിൽ യുഎസിൽ നിന്ന് ഇന്ധനം വാങ്ങുക... അല്ലെങ്കിൽ ധൈര്യം സംഭരിച്ച് ഹോർമുസിലേക്ക് പോയി ഹോർമുസ് പിടിച്ചെടുക്കുക" കലിപൂണ്ട് ഗൾഫ് രാജ്യങ്ങൾ..


ബി ജെ പി ക്യാമ്പിന് ആവേശം പകരാൻ നരേന്ദ്ര മോദി എത്തുമ്പോൾ..വിജയം ഉറപ്പിച്ച് സ്ഥാനാർത്ഥികൾ..മുഖ്യന്റെ നെഞ്ചത്തൂടെ റോഡ് ഷോ.. ഒന്നര കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ..


കേരള നിയമസഭാ തെരഞ്ഞടുപ്പിൽ 2011 ലെ തെരഞടുപ്പ് ഫലം ആവർത്തിക്കുമോ..? ഇത്തവണ ഭരണം ലഭിക്കാൻ എല്‍ഡിഎഫിനും യുഡിഎഫിനും നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും...


രഞ്ജിത്തിനെതിരെയുള്ള നീക്കങ്ങൾ... അതീവരഹസ്യമായിട്ടായിരുന്നു..സ്റ്റേഷനിലെത്തിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.. കൊച്ചി ഡിസിപിയുടെ പ്രത്യേക സ്‌ക്വാഡാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്...

'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര നീരാക്കി ഉണ്ടാക്കിയ കിടപാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ, ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്...' വേദനയോടെ ഒരു പിതാവ്

16 OCTOBER 2020 05:57 PM IST
മലയാളി വാര്‍ത്ത

ജീവിതഭാരവും തോളിലേറ്റി കരയ്‌ക്കെത്തിക്കാൻ കടൽതാണ്ടിയവരാണ് പ്രവാസികൾ. എന്നാൽ ഒട്ടുമിക്ക പ്രവാസികൾക്കും നേരിടേണ്ടി വരുന്നത് അവഗണന തന്നെയാണ്. തന്റെ മക്കൾക്കായി ജീവിതം മാറ്റിവച്ച ഒരു പിതാവിന്റെ വാക്കുകൾ ഏറെ നൊമ്പരമാകുന്നു. തന്റെ ജീവിതം മറ്റു പ്രവാസികള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ജമാല്‍ വേദനയോടെ പറയുന്നു. സൗദി അറേബ്യയില്‍ പ്രവാസി ആയിട്ട് 28 വര്‍ഷമായിരിക്കുന്നു. എന്നാല്‍ പത്തു വര്‍ഷക്കാലമായി നാട്ടില്‍ പോവാതെ സ്വന്തം മക്കള്‍ ഉണ്ടാക്കിയ സാമ്ബത്തിക ബാധിത തീര്‍ക്കുവാന്‍ രാപകലില്ലാതെ കഷ്ടപ്പെടുകയാണ് ഈ പിതാവ്. എന്നാല്‍ കഴിഞ്ഞ പത്തുമാസമായി രോഗം പിടിപെട്ട് നാട്ടിലേക്ക് മടങ്ങുവാന്‍ ദുരിതത്തിലായ തമിഴ്‌നാട് രാമേശ്വരം സ്വദേശി ജമാല്‍ അക്ബര്‍ അലിക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ തുണയായിരിക്കുകയാണ്.

'മകളുടെ വിവാഹം കഴിഞ്ഞു, മക്കളെ രണ്ടു പേരെ നല്ലരീതിയില്‍ പഠിപ്പിച്ചു, അവരെ ഇവിടെ വിസയില്‍ കൊണ്ടുവന്നു, അവര്‍ വന്ന്! മൂന്നു മാസം പോലും കഴിയുന്ന മുമ്‌ബേ നാട്ടിലേക്ക് മടങ്ങി പോയി, അവര്‍ക്ക് ഞാനൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് അതുവരെയും വളര്‍ത്തിയിരുന്നത് പ്രവാസത്തിലെ ബുദ്ധിമുട്ട് മക്കളെ ഞാന്‍ അറിയിച്ചിട്ടില്ല .അതുകൊണ്ട് മടങ്ങി പോകണമെന്ന് പറഞ്ഞപ്പോള്‍ അതിനും സമ്മതിച്ചു.,
നാട്ടിലേക്ക് പോയവര്‍ സ്വന്തമായി ബിസിനസ് തുടങ്ങണം എന്നു പറഞ്ഞു, ഒരാള്‍ ഒരു തുണിക്കടയില്‍, മറ്റൊരാള്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി അതിനുവേണ്ടി എന്റെ സ്വത്തുക്കള്‍ ഇതുവരെ വരെ ഉണ്ടാക്കിയ വീടും സ്ഥലവും പണയംവച്ച് ബിസിനസിന് മക്കള്‍ക്ക് ലോണ്‍ എടുത്തു കൊടുത്തു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത് നഷ്ടത്തില്‍ ആയെ'ന്ന് ഹൃദയം നുറുങ്ങുന്ന വേദനയില്‍ അക്ബര്‍ അലി പറയുമ്‌ബോള്‍ കണ്ണീര്‍ തുളുമ്പുകയായിരുന്നു.

'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര  നീരാക്കി ഉണ്ടാക്കിയ കിടപ്പാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്, ബിപി യും ഷുഗര്‍ മറ്റു രോഗങ്ങളും എനിക്ക് പിടിപെട്ടു. ശരീരം തളര്‍ച്ചയുടെ വക്കിലാണ് എനിക്ക് എണീറ്റ് നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ രണ്ടുമാസക്കാലം കിടന്നു' എന്നും ആ പിതാവ് പറഞ്ഞ .

'ഇന്ന് നാട്ടിലേക്ക് കയറിവരാന്‍ പോലും എന്റെ മക്കള്‍ പറയുന്നില്ല. സ്വന്തം മക്കള്‍ പിതാവ് രോഗിയായിട്ടു പോലും യാതൊരുവിധത്തിലുള്ള ഫോണ്‍ വിളിയോ, അന്വേഷണമോ ഇല്ല. പത്തു മാസക്കാലമായി ജോലിയോ കൂലിയോ ഇല്ല. രോഗത്തെത്തുടര്‍ന്ന് പണം അയക്കാന്‍ പറ്റാത്തത് മൂലം മക്കള്‍ക്ക് തന്നോട് അകല്‍ച്ച ഉണ്ടായി മക്കള്‍ പോലും പണത്തെയാണ് സ്‌നേഹിക്കുന്ന'തെന്ന് എന്ന് ജമാല്‍ കരഞ്ഞു കൊണ്ട് പറയുകയുണ്ടായി.

ഇത്തരത്തിലുള്ള അവസ്ഥ അറിഞ്ഞ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നല്‍കിയ ടിക്കറ്റില്‍ കഴിഞ്ഞദിവസം തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് പോകുവാന്‍ വേണ്ടി സ്‌പൈസ് ജെറ്റ് വിമാനത്തില്‍, എന്നാൽ പോകുന്നതിന് എത്തിയപ്പോഴാണ്, തന്റെ പഴയ പാസ്‌പോര്‍ട്ടിലെ വിസ പുതിയ പാസ്‌പോര്ട്ടിലേക്ക് മാറ്റിയിട്ടില്ല എന്ന് അറിയുന്നത്. സ്‌പോണ്‍സര്‍മായി ബന്ധപ്പെട്ട എങ്കിലും സ്‌പോണ്‍സര്‍ ഫോണില്‍ ലഭിച്ചില്ല, തുടര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, അന്‍സില്‍ പാറശാല എന്നിവര്‍ സ്‌പോണ്‍സറെ നേരിട്ടു കാണുകയും, പുതിയ വിസ പാസ്‌പോര്‍ട്ട്‌ലേക്ക് മാറ്റി അടിക്കുകയും ചെയ്തു.

28 വര്‍ഷക്കാലം ജോലി എടുത്തിട്ട് യാതൊരുവിധത്തിലുള്ള ആനുകൂല്യം ഇല്ലാതെയാണ് അക്ബര്‍ അലിയെ നാട്ടിലേക്ക് കയറ്റി വിടാന്‍ സ്‌പോണ്‍സര്‍ ശ്രമിച്ചത്.

സ്‌പോണ്‍സറുമായി സംസാരിക്കുകയും കമ്ബനി ഈജിപ്ഷന്‍ മാനേജ്‌മെന്റ് ആയിരുന്നു, അക്ബര്‍ അലിയുടെ, ചികിത്സയ്ക്കുള്ള സഹായം നല്‍കാമെന്നും കമ്ബനി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയുമുണ്ടായി. ഒക്ടോബര്‍ പതിനാറാം തീയതി പുറപെടുന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പതിനെട്ടാമത് സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനം റിയാദ് തിരുവനന്തപുരം വിമാനത്തില്‍ അക്ബര്‍ അലി നാട്ടിലേക്ക് തിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (1 hour ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (1 hour ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (2 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (5 hours ago)

ഹോര്‍മുസ് തുറക്കാന്‍ 35 രാജ്യങ്ങളുടെ യോഗം വിളിക്കുമെന്ന് യു കെ  (5 hours ago)

പിങ്ക് ചായമടിച്ച ആനയുടെ പുറത്ത് അര്‍ദ്ധനഗ്‌നയായ യുവതിയുടെ വൈറല്‍ ഫോട്ടോഷൂട്ടിലെ ആന ചെരിഞ്ഞു  (6 hours ago)

യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ  (6 hours ago)

സലിം കുമാറിന് പെട്ടി റെഡിയാക്ക് ..! ഡാമിലെ മുതലകൾക്ക് പുതിയ ഇര...! നിലവിളിച്ച് പിണറായി അടിമകൾ..!രാജാവിന് കൊണ്ടു  (6 hours ago)

ഇറാനെതിരായ സംഘര്‍ഷത്തില്‍ യു.എസിനുണ്ടായ ചെലവ് അറബ് രാജ്യങ്ങളില്‍ നിന്നും ഈടാക്കാന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

റഷ്യയില്‍ സൈനിക കാര്‍ഗോ വിമാനം തകര്‍ന്ന് 29 പേര്‍ മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കുക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (6 hours ago)

അമ്പലപ്പുഴ ജനത എൽഡിഎഫിനെ നെഞ്ചിലേറ്റിയവരാണെന്നും പുന്നപ്ര രക്തസാക്ഷികളുടെ മണ്ണാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

തൃപ്പൂണിത്തുറ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ത്ഥിയുടെ പേര് മാറ്റി നല്‍കാന്‍ കോടതി നിര്‍ദേശം  (6 hours ago)

പി.സി ജോർജിന്റേത് വ്യക്തിപരമായ അഭിപ്രായം, തനിക്ക് ആ അഭിപ്രായം ഇല്ലെന്ന് ഷോൺ ജോർജ്  (7 hours ago)

Malayali Vartha Recommends