Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര നീരാക്കി ഉണ്ടാക്കിയ കിടപാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ, ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്...' വേദനയോടെ ഒരു പിതാവ്

16 OCTOBER 2020 05:57 PM IST
മലയാളി വാര്‍ത്ത

ജീവിതഭാരവും തോളിലേറ്റി കരയ്‌ക്കെത്തിക്കാൻ കടൽതാണ്ടിയവരാണ് പ്രവാസികൾ. എന്നാൽ ഒട്ടുമിക്ക പ്രവാസികൾക്കും നേരിടേണ്ടി വരുന്നത് അവഗണന തന്നെയാണ്. തന്റെ മക്കൾക്കായി ജീവിതം മാറ്റിവച്ച ഒരു പിതാവിന്റെ വാക്കുകൾ ഏറെ നൊമ്പരമാകുന്നു. തന്റെ ജീവിതം മറ്റു പ്രവാസികള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ജമാല്‍ വേദനയോടെ പറയുന്നു. സൗദി അറേബ്യയില്‍ പ്രവാസി ആയിട്ട് 28 വര്‍ഷമായിരിക്കുന്നു. എന്നാല്‍ പത്തു വര്‍ഷക്കാലമായി നാട്ടില്‍ പോവാതെ സ്വന്തം മക്കള്‍ ഉണ്ടാക്കിയ സാമ്ബത്തിക ബാധിത തീര്‍ക്കുവാന്‍ രാപകലില്ലാതെ കഷ്ടപ്പെടുകയാണ് ഈ പിതാവ്. എന്നാല്‍ കഴിഞ്ഞ പത്തുമാസമായി രോഗം പിടിപെട്ട് നാട്ടിലേക്ക് മടങ്ങുവാന്‍ ദുരിതത്തിലായ തമിഴ്‌നാട് രാമേശ്വരം സ്വദേശി ജമാല്‍ അക്ബര്‍ അലിക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ തുണയായിരിക്കുകയാണ്.

'മകളുടെ വിവാഹം കഴിഞ്ഞു, മക്കളെ രണ്ടു പേരെ നല്ലരീതിയില്‍ പഠിപ്പിച്ചു, അവരെ ഇവിടെ വിസയില്‍ കൊണ്ടുവന്നു, അവര്‍ വന്ന്! മൂന്നു മാസം പോലും കഴിയുന്ന മുമ്‌ബേ നാട്ടിലേക്ക് മടങ്ങി പോയി, അവര്‍ക്ക് ഞാനൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് അതുവരെയും വളര്‍ത്തിയിരുന്നത് പ്രവാസത്തിലെ ബുദ്ധിമുട്ട് മക്കളെ ഞാന്‍ അറിയിച്ചിട്ടില്ല .അതുകൊണ്ട് മടങ്ങി പോകണമെന്ന് പറഞ്ഞപ്പോള്‍ അതിനും സമ്മതിച്ചു.,
നാട്ടിലേക്ക് പോയവര്‍ സ്വന്തമായി ബിസിനസ് തുടങ്ങണം എന്നു പറഞ്ഞു, ഒരാള്‍ ഒരു തുണിക്കടയില്‍, മറ്റൊരാള്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി അതിനുവേണ്ടി എന്റെ സ്വത്തുക്കള്‍ ഇതുവരെ വരെ ഉണ്ടാക്കിയ വീടും സ്ഥലവും പണയംവച്ച് ബിസിനസിന് മക്കള്‍ക്ക് ലോണ്‍ എടുത്തു കൊടുത്തു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത് നഷ്ടത്തില്‍ ആയെ'ന്ന് ഹൃദയം നുറുങ്ങുന്ന വേദനയില്‍ അക്ബര്‍ അലി പറയുമ്‌ബോള്‍ കണ്ണീര്‍ തുളുമ്പുകയായിരുന്നു.

'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര  നീരാക്കി ഉണ്ടാക്കിയ കിടപ്പാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്, ബിപി യും ഷുഗര്‍ മറ്റു രോഗങ്ങളും എനിക്ക് പിടിപെട്ടു. ശരീരം തളര്‍ച്ചയുടെ വക്കിലാണ് എനിക്ക് എണീറ്റ് നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ രണ്ടുമാസക്കാലം കിടന്നു' എന്നും ആ പിതാവ് പറഞ്ഞ .

'ഇന്ന് നാട്ടിലേക്ക് കയറിവരാന്‍ പോലും എന്റെ മക്കള്‍ പറയുന്നില്ല. സ്വന്തം മക്കള്‍ പിതാവ് രോഗിയായിട്ടു പോലും യാതൊരുവിധത്തിലുള്ള ഫോണ്‍ വിളിയോ, അന്വേഷണമോ ഇല്ല. പത്തു മാസക്കാലമായി ജോലിയോ കൂലിയോ ഇല്ല. രോഗത്തെത്തുടര്‍ന്ന് പണം അയക്കാന്‍ പറ്റാത്തത് മൂലം മക്കള്‍ക്ക് തന്നോട് അകല്‍ച്ച ഉണ്ടായി മക്കള്‍ പോലും പണത്തെയാണ് സ്‌നേഹിക്കുന്ന'തെന്ന് എന്ന് ജമാല്‍ കരഞ്ഞു കൊണ്ട് പറയുകയുണ്ടായി.

ഇത്തരത്തിലുള്ള അവസ്ഥ അറിഞ്ഞ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നല്‍കിയ ടിക്കറ്റില്‍ കഴിഞ്ഞദിവസം തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് പോകുവാന്‍ വേണ്ടി സ്‌പൈസ് ജെറ്റ് വിമാനത്തില്‍, എന്നാൽ പോകുന്നതിന് എത്തിയപ്പോഴാണ്, തന്റെ പഴയ പാസ്‌പോര്‍ട്ടിലെ വിസ പുതിയ പാസ്‌പോര്ട്ടിലേക്ക് മാറ്റിയിട്ടില്ല എന്ന് അറിയുന്നത്. സ്‌പോണ്‍സര്‍മായി ബന്ധപ്പെട്ട എങ്കിലും സ്‌പോണ്‍സര്‍ ഫോണില്‍ ലഭിച്ചില്ല, തുടര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, അന്‍സില്‍ പാറശാല എന്നിവര്‍ സ്‌പോണ്‍സറെ നേരിട്ടു കാണുകയും, പുതിയ വിസ പാസ്‌പോര്‍ട്ട്‌ലേക്ക് മാറ്റി അടിക്കുകയും ചെയ്തു.

28 വര്‍ഷക്കാലം ജോലി എടുത്തിട്ട് യാതൊരുവിധത്തിലുള്ള ആനുകൂല്യം ഇല്ലാതെയാണ് അക്ബര്‍ അലിയെ നാട്ടിലേക്ക് കയറ്റി വിടാന്‍ സ്‌പോണ്‍സര്‍ ശ്രമിച്ചത്.

സ്‌പോണ്‍സറുമായി സംസാരിക്കുകയും കമ്ബനി ഈജിപ്ഷന്‍ മാനേജ്‌മെന്റ് ആയിരുന്നു, അക്ബര്‍ അലിയുടെ, ചികിത്സയ്ക്കുള്ള സഹായം നല്‍കാമെന്നും കമ്ബനി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയുമുണ്ടായി. ഒക്ടോബര്‍ പതിനാറാം തീയതി പുറപെടുന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പതിനെട്ടാമത് സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനം റിയാദ് തിരുവനന്തപുരം വിമാനത്തില്‍ അക്ബര്‍ അലി നാട്ടിലേക്ക് തിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (1 hour ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (1 hour ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (1 hour ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (2 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (4 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (5 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (5 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (6 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (6 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (6 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (7 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (8 hours ago)

Malayali Vartha Recommends