Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര നീരാക്കി ഉണ്ടാക്കിയ കിടപാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ, ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്...' വേദനയോടെ ഒരു പിതാവ്

16 OCTOBER 2020 05:57 PM IST
മലയാളി വാര്‍ത്ത

ജീവിതഭാരവും തോളിലേറ്റി കരയ്‌ക്കെത്തിക്കാൻ കടൽതാണ്ടിയവരാണ് പ്രവാസികൾ. എന്നാൽ ഒട്ടുമിക്ക പ്രവാസികൾക്കും നേരിടേണ്ടി വരുന്നത് അവഗണന തന്നെയാണ്. തന്റെ മക്കൾക്കായി ജീവിതം മാറ്റിവച്ച ഒരു പിതാവിന്റെ വാക്കുകൾ ഏറെ നൊമ്പരമാകുന്നു. തന്റെ ജീവിതം മറ്റു പ്രവാസികള്‍ക്ക് ഒരു പാഠമാവട്ടെ എന്ന് ജമാല്‍ വേദനയോടെ പറയുന്നു. സൗദി അറേബ്യയില്‍ പ്രവാസി ആയിട്ട് 28 വര്‍ഷമായിരിക്കുന്നു. എന്നാല്‍ പത്തു വര്‍ഷക്കാലമായി നാട്ടില്‍ പോവാതെ സ്വന്തം മക്കള്‍ ഉണ്ടാക്കിയ സാമ്ബത്തിക ബാധിത തീര്‍ക്കുവാന്‍ രാപകലില്ലാതെ കഷ്ടപ്പെടുകയാണ് ഈ പിതാവ്. എന്നാല്‍ കഴിഞ്ഞ പത്തുമാസമായി രോഗം പിടിപെട്ട് നാട്ടിലേക്ക് മടങ്ങുവാന്‍ ദുരിതത്തിലായ തമിഴ്‌നാട് രാമേശ്വരം സ്വദേശി ജമാല്‍ അക്ബര്‍ അലിക്ക് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ തുണയായിരിക്കുകയാണ്.

'മകളുടെ വിവാഹം കഴിഞ്ഞു, മക്കളെ രണ്ടു പേരെ നല്ലരീതിയില്‍ പഠിപ്പിച്ചു, അവരെ ഇവിടെ വിസയില്‍ കൊണ്ടുവന്നു, അവര്‍ വന്ന്! മൂന്നു മാസം പോലും കഴിയുന്ന മുമ്‌ബേ നാട്ടിലേക്ക് മടങ്ങി പോയി, അവര്‍ക്ക് ഞാനൊരു ബുദ്ധിമുട്ടും ഇല്ലാതെയാണ് അതുവരെയും വളര്‍ത്തിയിരുന്നത് പ്രവാസത്തിലെ ബുദ്ധിമുട്ട് മക്കളെ ഞാന്‍ അറിയിച്ചിട്ടില്ല .അതുകൊണ്ട് മടങ്ങി പോകണമെന്ന് പറഞ്ഞപ്പോള്‍ അതിനും സമ്മതിച്ചു.,
നാട്ടിലേക്ക് പോയവര്‍ സ്വന്തമായി ബിസിനസ് തുടങ്ങണം എന്നു പറഞ്ഞു, ഒരാള്‍ ഒരു തുണിക്കടയില്‍, മറ്റൊരാള്‍ മൊബൈല്‍ ഷോപ്പ് തുടങ്ങി അതിനുവേണ്ടി എന്റെ സ്വത്തുക്കള്‍ ഇതുവരെ വരെ ഉണ്ടാക്കിയ വീടും സ്ഥലവും പണയംവച്ച് ബിസിനസിന് മക്കള്‍ക്ക് ലോണ്‍ എടുത്തു കൊടുത്തു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അത് നഷ്ടത്തില്‍ ആയെ'ന്ന് ഹൃദയം നുറുങ്ങുന്ന വേദനയില്‍ അക്ബര്‍ അലി പറയുമ്‌ബോള്‍ കണ്ണീര്‍ തുളുമ്പുകയായിരുന്നു.

'മക്കള്‍ ഉണ്ടാക്കിയ കടം തീര്‍ക്കാന്‍ ചോര  നീരാക്കി ഉണ്ടാക്കിയ കിടപ്പാടം വീണ്ടുടുക്കാന്‍ വേണ്ടി രാപകലില്ലാതെ ഇവിടെ കഷ്ടപ്പെട്ട് ഞാന്‍ കടം തീര്‍ത്തു അങ്ങനെ 10 വര്‍ഷം നാട്ടില്‍ പോകാതെ ഇവിടെ ജോലിയെടുത്തു,,, ഇപ്പോള്‍ ഞാന്‍ രോഗിയാണ്, ബിപി യും ഷുഗര്‍ മറ്റു രോഗങ്ങളും എനിക്ക് പിടിപെട്ടു. ശരീരം തളര്‍ച്ചയുടെ വക്കിലാണ് എനിക്ക് എണീറ്റ് നടക്കാന്‍ പറ്റാത്ത ഒരു അവസ്ഥയില്‍ രണ്ടുമാസക്കാലം കിടന്നു' എന്നും ആ പിതാവ് പറഞ്ഞ .

'ഇന്ന് നാട്ടിലേക്ക് കയറിവരാന്‍ പോലും എന്റെ മക്കള്‍ പറയുന്നില്ല. സ്വന്തം മക്കള്‍ പിതാവ് രോഗിയായിട്ടു പോലും യാതൊരുവിധത്തിലുള്ള ഫോണ്‍ വിളിയോ, അന്വേഷണമോ ഇല്ല. പത്തു മാസക്കാലമായി ജോലിയോ കൂലിയോ ഇല്ല. രോഗത്തെത്തുടര്‍ന്ന് പണം അയക്കാന്‍ പറ്റാത്തത് മൂലം മക്കള്‍ക്ക് തന്നോട് അകല്‍ച്ച ഉണ്ടായി മക്കള്‍ പോലും പണത്തെയാണ് സ്‌നേഹിക്കുന്ന'തെന്ന് എന്ന് ജമാല്‍ കരഞ്ഞു കൊണ്ട് പറയുകയുണ്ടായി.

ഇത്തരത്തിലുള്ള അവസ്ഥ അറിഞ്ഞ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ നല്‍കിയ ടിക്കറ്റില്‍ കഴിഞ്ഞദിവസം തിരുവനന്തപുരം വഴി തമിഴ്‌നാട്ടിലേക്ക് പോകുവാന്‍ വേണ്ടി സ്‌പൈസ് ജെറ്റ് വിമാനത്തില്‍, എന്നാൽ പോകുന്നതിന് എത്തിയപ്പോഴാണ്, തന്റെ പഴയ പാസ്‌പോര്‍ട്ടിലെ വിസ പുതിയ പാസ്‌പോര്ട്ടിലേക്ക് മാറ്റിയിട്ടില്ല എന്ന് അറിയുന്നത്. സ്‌പോണ്‍സര്‍മായി ബന്ധപ്പെട്ട എങ്കിലും സ്‌പോണ്‍സര്‍ ഫോണില്‍ ലഭിച്ചില്ല, തുടര്‍ന്ന് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കോര്‍ഡിനേറ്റര്‍ റാഫി പാങ്ങോട്, അന്‍സില്‍ പാറശാല എന്നിവര്‍ സ്‌പോണ്‍സറെ നേരിട്ടു കാണുകയും, പുതിയ വിസ പാസ്‌പോര്‍ട്ട്‌ലേക്ക് മാറ്റി അടിക്കുകയും ചെയ്തു.

28 വര്‍ഷക്കാലം ജോലി എടുത്തിട്ട് യാതൊരുവിധത്തിലുള്ള ആനുകൂല്യം ഇല്ലാതെയാണ് അക്ബര്‍ അലിയെ നാട്ടിലേക്ക് കയറ്റി വിടാന്‍ സ്‌പോണ്‍സര്‍ ശ്രമിച്ചത്.

സ്‌പോണ്‍സറുമായി സംസാരിക്കുകയും കമ്ബനി ഈജിപ്ഷന്‍ മാനേജ്‌മെന്റ് ആയിരുന്നു, അക്ബര്‍ അലിയുടെ, ചികിത്സയ്ക്കുള്ള സഹായം നല്‍കാമെന്നും കമ്ബനി ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പ് നല്‍കുകയുമുണ്ടായി. ഒക്ടോബര്‍ പതിനാറാം തീയതി പുറപെടുന്ന ഗള്‍ഫ് മലയാളി ഫെഡറേഷന്‍ പതിനെട്ടാമത് സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനം റിയാദ് തിരുവനന്തപുരം വിമാനത്തില്‍ അക്ബര്‍ അലി നാട്ടിലേക്ക് തിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ സ്വദേശി ബംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചു..  (26 minutes ago)

ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനുമൊപ്പം കളര്‍ ഫോട്ടോ കൂടി അച്ചടിക്കാന്‍ കമീഷന്‍ തീരുമാനം  (38 minutes ago)

ജാവലിന്‍ ത്രോയില്‍ ഫൈനലിന് യോഗ്യത നേടി നീരജ് ചോപ്ര  (59 minutes ago)

വന നിയമ ഭേദഗതി ബില്ലും ഇന്ന് അവതരിപ്പിക്കും...  (1 hour ago)

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (1 hour ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (1 hour ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (1 hour ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (1 hour ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (2 hours ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (2 hours ago)

കീവ് മൗനാനുവാദം നൽകി  (2 hours ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (2 hours ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (2 hours ago)

Malayali Vartha Recommends