കുവൈത്തിലെത്താൻ യു.എ.ഇക്ക് പകരം പുതിയ ട്രാൻസിറ്റ് കേന്ദ്രങ്ങൾ; പ്രവേശന നടപടികൾ കർശനമാക്കി ദുബായ്, ടിക്കറ്റ് എടുക്കാതെ ദുബൈയിലെത്തിയ പ്രവാസികൾ അമിത നിരക്കിൽ പകച്ചുപോയി

ഇന്ത്യ ഉൾപ്പെടെ 34 രാജ്യക്കാർക്ക് നേരിട്ട് കുവൈത്തിലേക്ക് വരാൻ കഴിയില്ല എന്ന വിലക്ക് പ്രവാസികൾക്ക് കടമ്പയായി മാറി. എന്നാൽ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ച് കോവിഡ് ഇല്ലെങ്കിൽ കുവൈത്തിൽ വരാൻ സാധിക്കുംന്നതാണ്. ദുബൈ ആയിരുന്നു ഇന്ത്യക്കാർ ഉൾപ്പെടെ പ്രധാനമായും ഇതിന് ആശ്രയിച്ചിരുന്നത് തന്നെ. വിസ നടപടിക്രമങ്ങളിലെ എളുപ്പവും താരതമ്യേന കുറഞ്ഞ അക്കമഡേഷൻ ചെലവും ആണ് ഇതിന് കാരണമായത്.
ഇതേതുടർന്ന് വിമാന ടിക്കറ്റ് നിരക്ക് 14 ഇരട്ടി വരെ വർധിക്കുകയുണ്ടായി. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിൽ നിന്ന് കുവൈറ്റിലെത്താൻ കുറഞ്ഞത് ഒരു മാസത്തെ നീണ്ട പരീക്ഷണം വേണം മാത്രമല്ല രണ്ട് ലക്ഷത്തോളം രൂപ നൽകേണ്ടി വരും. ഇത്തരത്തിൽ ദുബൈയിൽ എത്തിയ നിരവധി പേർക്ക് കുവൈത്തിലേക്കുള്ള കൂടിയ നിരക്ക് താങ്ങാനാവാതെ തിരിച്ചുപോവേണ്ടിവന്നു. ഇൗ സാഹചര്യത്തിലാണ് ഇനി വരാനുള്ള പലരും പുതിയ ട്രാൻസിറ്റ് കേന്ദ്രം പ്രവാസികൾ തേടുന്നത്. എന്നാൽ തുർക്കിയാണ് ഇന്ത്യക്കാർ കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്. ഇൗജിപ്തിൽനിന്നുള്ളവർ ഇത്യോപ്യയെ ഇടത്താവളമാക്കുകയാണ്. ചില ഇന്ത്യക്കാരും ഇത്യോപ്യ ഇടത്താവളമാകിയിണ്ട്. കഴിഞ്ഞ ദിവസം മുതൽ ദുബൈ പ്രവേശന നടപടികൾ കർശനമാക്കി.
ദുബൈ, കുവൈത്ത് സെക്ടറിൽ നവംബർ അവസാനം വരെ ടിക്കറ്റ് കിട്ടാനില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് കാലത്തിന് മുമ്പ് 500 ദിർഹമിന് (ഏകദേശം 40 കുവൈത്തി ദീനാർ) കിട്ടിയിരുന്ന ടിക്കറ്റിനാണ് 700 ദീനാറിന് മുകളിൽ ഇൗടാക്കിവരുന്നത്. അത്തരത്തിൽ തുടക്കത്തിൽ വന്ന ആളുകൾക്ക് താരതമ്യേന ന്യായമായ വിലക്ക് ടിക്കറ്റ് കിട്ടിയിരുന്നു. എന്നാൽ, പിന്നീട് എത്തിയവർ കടുത്ത ചൂഷണത്തിന് ഇരയാവുന്നത്.
https://www.facebook.com/Malayalivartha


























