പ്രവാസികൾക്ക് മറ്റൊരു തിരിച്ചടി കൂടി; ഒമാനിൽ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനം ഒമാന്‍ എടുത്തുമാറ്റാൻ ഒരുങ്ങുന്നു
കൊവിഡ്-19 പ്രതിസന്ധി തുടരുന്നതിനിടെ പ്രവാസികൾക്ക് മറ്റൊരു തിരിച്ചടി കൂടി. ഒമാനിൽ പ്രവാസി തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ആവശ്യമായിരുന്ന എന്‍.ഒ.സി സംവിധാനം ഒമാന്‍ എടുത്തുകളയുന്നതായി റിപ്പോർട്ട്. വരുന്ന ആഴ്ചകൾക്കുള്ളിൽ തന്നെ ഇത് സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി മനാമ ഡയലോഗിൽ സംസാരിക്കവേ പറഞ്ഞത്.
അതേസമയം ഒമാനിലെ തൊഴിൽ നയത്തിൽ ഉണ്ടാകുന്ന സുപ്രധാനം മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. എഛ് പ്രവാസികൾക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്. രാജ്യത്തിന്‍റെ സമ്പദ്ഘടന തുറന്നുനൽകാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. തൊഴിൽ നിയമത്തിലെ മാറ്റത്തിന് പുറമെ പുതിയ വരുമാന നികുതി നടപ്പിലാക്കാനും സബ്സിഡികൾ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്കരണ നടപടികൾക്കും പദ്ധതിയുണ്ടെന്ന് അൽ ബുസൈദി വ്യക്തമാക്കി.
മാത്രമല്ല, കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്കരണ പദ്ധതികൾ നടപ്പിലാക്കുന്നത്. ടൂറിസം മേഖലക്ക് ഉണർവ് പകരുന്നതിനും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതാണ്. ഇതിന്‍റെ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തേക്ക് ഒരു മാസത്തെ വിസാ രഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് പറയുകയുണ്ടായി. എൻ.ഒ.സി ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിലാണ് ഒമാൻ പ്രഖ്യാപിച്ചത് തന്നെ. സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി അടുത്ത ഏപ്രിൽ മുതൽ രാജ്യത്ത് മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്ന് സുൽത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha