നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസാന തിയതി ഡിസംബർ 31; പ്രവാസികൾക്കുള്ള നിബന്ധനകൾ ഇങ്ങനെ, പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കി
പ്രവാസികളെ സംബന്ധിച്ചിടത്തോളം നിർണായക ദിനങ്ങളാണ് ഇനി വരുന്നത്. കൊറോണ വ്യാപനത്തിന്റെ നാളുകൾ പിന്നിട്ട പ്രവാസികൾക്ക് ഇനിയും കടമ്പകൾ കടക്കാനുണ്ട്. അത്തരത്തിലുള്ള തീരുമാനങ്ങളാണ് പുറത്ത് വരുന്നത്. കൊറോണ വ്യാപനത്തെ തുടർന്ന് നൽകിയ ഇളവുകൾ പ്രവാസലോകം തിരിച്ചെടുക്കുകയാണ്. വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി യുഎഇയിൽ താമസിക്കുന്നവർ പിഴ ഒടുക്കാതെ നാട്ടിലേയ്ക്ക് മടങ്ങാനുള്ള അവസാന തിയതി ഡിസംബർ 31 ആണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും അധികൃതർ പറഞ്ഞു. ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ 48 മണിക്കൂർ മുൻപ് ഫെഡറൽ അതോറിറ്റി ഒാഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ (െഎസിഎ) വിവരം അറിയിക്കേണ്ടതാണ്. പുതിയ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിരിക്കുകയാണ്.
മാർച്ച് ഒന്നിന് മുൻപ് സന്ദർശക, ടൂറിസ്റ്റ്, റസിഡൻസി വീസാ കാലാവധി കഴിഞ്ഞവർ പിഴയിൽ ഇളവിന് അർഹരാണ് എന്നതാണ്. ഇവർ ഡിസംബർ 31ന് മുൻപ് രാജ്യം വിട്ടാൽ പിഴ ഒഴിവാക്കിക്കിട്ടുന്നതായിരിക്കും. അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന, മാർച്ച് ഒന്നിന് മുൻപ് വീസാ കാലാവധി കഴിഞ്ഞവർ ചുരുങ്ങിയത് യാത്രയ്ക്ക് 6 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തി ഹ്രസ്വകാല പൊതുമാപ്പിന്റെ ഇളവ് സ്വന്തമാക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ്, അൽ മക്തൂം രാജ്യാന്തര വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർ ദുബായ് സിവിൽ ഏവിയേഷൻ സെക്യുരിറ്റി സെന്ററിൽ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് റിപോർട് ചെയ്യണം.
അതോടൊപ്പം തന്നെ റസിഡൻസ് വീസ കാലാവധി കഴിഞ്ഞവർ ഇൗ മാസം 31ന് മുൻപ് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യണമെന്നും അറിയിക്കുകയുണ്ടായി. തുടർന്ന് ടിക്കറ്റും പാസ്പോർട്ടുമായി ഇവർ യാത്രയ്ക്ക് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തുകയും വേണം. മേയ് 14ന് ആരംഭിച്ച ഹ്രസ്വകാല പൊതുമാപ്പ് നവംബർ 17നായിരുന്നു അവസാനിക്കേണ്ടിയിരുന്നത്. കൊറോണ വ്യാപനത്തെ തുടർന്നാണ് ഇത്തരത്തിൽ നീട്ടിക്കിട്ടിയത്.
https://www.facebook.com/Malayalivartha