പ്രവാസികൾക്ക് പ്രതീക്ഷ നൽകി ആ പ്രഖ്യാപനം; കുവൈറ്റ് തെരഞ്ഞെടുപ്പ് ഫലവും പ്രവാസികളെ ഒരുപോലെ ബാധിക്കും, സ്വദേശിവൽക്കരണം, പണമയക്കുന്നതിന് നികുതി തുടങ്ങിയ കാര്യങ്ങൾ പരിഗണനയിൽ?
കുവൈറ്റ് പാർലമെന്‍റ് ഫലം ഔദ്യോഗികമായി പുറത്ത് വന്നുകഴിഞ്ഞു. ചരിത്രത്തിലെ തന്നെ നിര്ണായകമാകുന്ന തീരുമാനങ്ങളാണ് ഇനി കുവൈറ്റ് കൈക്കൊള്ളാൻ പോകുന്നത്. പാർലമെൻറ് തെരഞ്ഞെടുപ്പ് . ഒരു ഗൾഫ് രാജ്യത്തെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം സ്വദേശികളെ പോലെ തന്നെ വിദേശികളെയും ബാധിക്കുമെന്നതാണ് വസ്തുത. പ്രത്യേകിച്ച് പല ഗൾഫ് രാജ്യങ്ങളും സ്വദേശിവൽക്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഈ സാഹചര്യത്തിൽ. വിദേശികൾക്കെതിരായ പല തീരുമാനങ്ങളും ആരംഭിക്കുന്നത് എംപിമാരുടെ കരട് നിർദേശങ്ങളിൽ നിന്നാണെന്ന് ചരിത്രത്തിൽ നിന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ കുവൈറ്റ് തെരഞ്ഞെടുപ്പ് ഫലവും പ്രവാസികളെ ഒരുപോലെ ബാധിക്കുന്നതാണ്.
ഇത്തവണ അഞ്ചു മണ്ഡലങ്ങളില്‍ നിന്നായി കുവൈറ്റ് പാർലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 50 പേരെയാണ് തെരഞ്ഞെടുത്തത്. 29 വനിതകള്‍ ഉൾപ്പെടെ 326 സ്ഥാനാര്‍ത്ഥികളാണു മത്സര രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ മല്‍സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ലെന്നത് ശ്രദ്ധേയം. സിറ്റിങ്ങ് എംപിയായിരുന്ന സഫാ അല്‍ ഹാഷിം പരാജയപ്പെട്ടതോടെ പുതിയ പാർലമെന്‍റിൽ വനിതാ പ്രാതിനിധ്യം ഇല്ലാതെയായി. സഫ അൽ ഹാഷിമിന് പുറമെ നിരവധി സിറ്റിങ്ങ് എംപിമാരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
മാത്രമല്ല, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിമാർക്കുണ്ടായ തിരിച്ചടി ശ്രദ്ധേയമാണ്. മുൻ പാർലമെന്‍റ് അംഗങ്ങളായിരുന്നവരിൽ ഇത്തവണ മത്സരിച്ച 43 പേരിൽ 19 പേർക്ക് മാത്രമാണ് വീണ്ടും ജയിക്കാൻ സാധിച്ചത്. അതിൽ കുവൈറ്റ് പാർലമെൻറ് സ്പീക്കർ ആയിരുന്ന മർസൂഖ് അൽ ഗാനിം രണ്ടാം മണ്ഡലത്തിൽ നിന്ന് നേടിയ വിജയം ഏറെ ശ്രദ്ധേയമാണ്. ഈ മണ്ഡലത്തിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ടുനേടിയതും അദ്ദേഹം തന്നെ. സർക്കാരിനും പാർലമെൻറിനും ഇടയിൽ മികച്ച രീതിയിൽ ഏകോപനം നടത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
https://www.facebook.com/Malayalivartha