കേരള–ഗൾഫ് സെക്ടറിൽ വിമാന ടിക്കറ്റ് നിരക്കിൽ വർധനവ്; പ്രവാസികൾക്കു നാട്ടിൽ ക്രിസ്മസ്, പുതുവർഷം ആഘോഷിക്കണമെങ്കിൽ ചെലവേറും, നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ
കേരള–ഗൾഫ് സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച വരെ 500 ദിർഹത്തിന് വൺവേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കിൽ ഈ ആഴ്ച 200–400 ദിർഹം (4000-8000 രൂപ) വരെ വർധിച്ച് 700 മുതൽ 900 ദിർഹം വരെ എന്ന വിധത്തിൽ എത്തിനില്ക്ക്കുകയാണ്. അടുത്ത ആഴ്ച ഇത് 400–800 ദിർഹം (8000–16000 രൂപ) കൂടി 1100 മുതൽ 1700 വരെയാകുമെന്നാണ് സൂചന.
മാത്രമല്ല വ്യത്യസ്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങിന് ആനുപാതികമായി വിവിധ എയർലൈനുകളുടെ നിരക്കിൽ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യാത്രക്കാരില്ലാത്ത ചില ദിവസങ്ങളിൽ അൽപം കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 24–48 മണിക്കൂറിനകമാണ് യാത്ര തീരുമാനിക്കുന്നതെങ്കിൽ ടിക്കറ്റിനു ഇരട്ടിയിലേറെ തുക നൽകേണ്ടി വരുന്നതാണ്. അതുകൊണ്ടുതന്നെ പ്രവാസികൾക്കു നാട്ടിൽ ക്രിസ്മസ്, പുതുവർഷം ആഘോഷിക്കണമെങ്കിൽ ചെലവേറുമെന്നാണ് വിവരം.
അതോടൊപ്പം തന്നെ വന്ദേഭാരത് വിമാന സർവീസുകൾ മാർച്ച് വരെ വർധിപ്പിച്ചതോടെ പുതുവർഷത്തിൽ സാധാരണ വിമാന സർവീസ് തുടങ്ങുമെന്ന പ്രതീക്ഷയ്ക്കു മങ്ങലേൽക്കുകയുണ്ടായി. കൂടാതെ 3 ആഴ്ചത്തെ ശൈത്യകാല അവധിക്കായി യുഎഇയിൽ 10ന് സ്കൂളുകൾ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാൻ കാരണമായി മാറിയിരിക്കുകയാണ്. കൂടാതെ വീസ നിയമലംഘകർക്കു രാജ്യം വിടാനുള്ള സമയപരിധി ഡിസംബറിൽ തീരുന്നതും യാത്രക്കാരുടെ എണ്ണം കൂട്ടി.
https://www.facebook.com/Malayalivartha