'നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ആത്യന്തികമായ സമ്മാനമാണ്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്.മുഹമ്മദ് ബിന്‍ സായിദ് എന്ന ഒരു സഹോദരനുമുണ്ട്...' ഒരൊറ്റ വാക്കിലൂടെ ആ നേതാവ് തെളിയിച്ചു; ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ കണ്ണുകൾ നനയിപ്പിക്കും വാക്കുകൾ, കയ്യടിച്ച് പ്രവാസികൾ
'നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയത് ആത്യന്തികമായ സമ്മാനമാണ്. ഏത് സമയത്തും നിങ്ങളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ ഞങ്ങളെ അനുവദിക്കുക. നിങ്ങള്‍ക്ക് യുഎഇയില്‍ ഒരു കുടുംബമുണ്ട്, മുഹമ്മദ് ബിന്‍ സായിദ് എന്ന ഒരു സഹോദരനുമുണ്ട്'- രാജ്യത്തിനായി ജീവന്‍ ത്യജിച്ച കൊവിഡ് മുന്നണിപ്പോരാളികളുടെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ച അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ കണ്ണുകൾ നനയിപ്പിക്കും വാക്കുകളാണിത്.
മരണപ്പെട്ട കൊവിഡ് പോരാളികളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളോട് ശൈഖ് മുഹമ്മദ് തിങ്കളാഴ്ച നേരിട്ട് സംസാരിക്കുകയുണ്ടായി. സീനിയര്‍ ലബോറട്ടറി ടെക്‌നീഷ്യനായിരുന്ന അഹമ്മദ് അല്‍ സബായിയുടെ സഹോദരന്‍ മുഹമ്മദ് അല്‍ സബായിയെയാണ് അദ്ദേഹം ഫോണില്‍ ആദ്യമായി വിളിച്ചത്. അല്‍ ഐനിലെ മെഡ് ക്ലിനിക് ഹോസ്പിറ്റലില്‍ ലബോറട്ടറി ടെക്‌നീഷ്യനായിരുന്നു അഹമ്മദ് അല്‍ സബായി. കോവിഡ് പോരാട്ടത്തിനിടെ മരണപ്പെടുകയുണ്ടായി. അന്‍വര്‍ അലി പി, ലെസ്ലി ഓറിന്‍ ഒകാംപോ, ഡോ ബസ്സാം ബെര്‍ണീഹ്, ഡോ സുധീര്‍ വാഷിംകര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയും ശൈഖ് മുഹമ്മദ് ഫോണില്‍ വിളിച്ച് നന്ദിയും പിന്തുണയും അറിയിക്കുകയുണ്ടായി.
ബർജീൽ ഹോംകെയറിലെ നഴ്‌സായിരുന്ന ലെസ്ലി ഓറിൻ ഒകാംപോയുടെ ഭർത്താവ് ജൂലിയസ് കോൺസെപ്ഷിയനോട് സംസാരിച്ചപ്പോൾ അവർ പരമമായ ത്യാഗമാണ് രാജ്യത്തിന് വേണ്ടി ചെയ്തതെന്ന് ശൈഖ് മുഹമ്മദ് അനുസ്മരിക്കുകയും ചെയ്തു. 'ഇങ്ങനെയുള്ള ആളുകളുടെ ത്യാഗം പകരം വെയ്ക്കാനാവാത്തതാണ്. നിങ്ങള്‍ ഞങ്ങളുടെ സഹോദരിയാണ്, മകളാണ്, ഇത് നിങ്ങളുടെ രാജ്യമാണ്, ഞങ്ങള്‍ നിങ്ങളുടെ കുടുംബവും'- മെഡിക്ലിനിക് അല്‍ ഐന്‍ ഹോസ്പിറ്റലിലെ ഡോ ബസ്സാം ബെര്‍ണീഹയുടെ ഭാര്യ റാണ അല്‍ ബുന്നിയോട് സംസാരിക്കവേ ശൈഖ് മുഹമ്മദ് പറയുകയുണ്ടായി. സംഭവം വാർത്തകളിൽ ഇടം നേടിയതോടെ ലോകം മുഴുവനും ആ നേതാവിനായി കയ്യടിക്കുകയാണ്.
https://www.facebook.com/Malayalivartha