ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്കു വരുന്നവർക്ക് ഏറെ ഗുണം ചെയ്യുന്ന പുതിയ തീരുമാനം; ദുബൈ വിമാനത്താവളത്തിലേക്ക് വരുന്നവർ ഇനിമുതൽ കോവിഡ് നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതേണ്ടതില്ല
കൊറോണ വ്യാപനം തളർത്തിയ ടൂറിസം മേഖലയെ ഉയർത്താൻ മുന്നിട്ടിറങ്ങി യുഎഇ. ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾ മുന്നിൽക്കണ്ട് ഇളവുകൾ നൽകി ദുബായ്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് വരുന്നവർ ഇനിമുതൽ കോവിഡ് നെഗറ്റീവ് റിസൾട്ട് കൈയിൽ കരുതേണ്ടതില്ല. ദുബൈ വിമാനത്താവളത്തിൽ നടത്തുന്ന പി.സി.ആർ ടെസ്റ്റ് മാത്രം മതിയാകുമെന്നാണ് അധികൃതർ അറിയിച്ചത്.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ദുബൈയിലേക്കു വരുന്നവർക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പുതിയ ഈ തീരുമാനം. കോവിഡ് പ്രോട്ടോകാൾ നിയമങ്ങളിൽ കൂടുതൽ ഇളവ് വരുത്തുന്നതിെൻറ ഭാഗമായാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. ഡിസംബർ ആറ് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി ദുബൈ എയർപോർട്ട് അധികൃതർ വ്യക്തമാക്കിയിരുന്നു. എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബൈ വിമാന കമ്പനികൾ ഇതു സംബന്ധിച്ച അറിയിപ്പും വെബ്സൈറ്റ് വഴി യാത്രക്കാർക്ക് നൽകി. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്വദേശികൾക്കും റസിഡൻസ് വിസയുള്ളവർക്കും യാത്ര പുറപ്പെടും മുമ്പുള്ള പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടിെൻറ ആവശ്യമില്ലെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
അതേസമയം ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും എത്തുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ പഴയ രീതി തന്നെ തുടരും. ഹത്ത ഉൾപ്പെടെ കര മാർഗം ദുബൈയിലേക്ക് വരുന്നവർ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂർ മുെമ്പടുത്ത പി.സി.ആർ നെഗറ്റീവ് റിസൽട്ട് വേണം. ടൂറിസം രംഗത്ത് നിർണായക ചുവടുവയ്‌പ്പിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു നടപടി ദുബായ് സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha