ഒരിക്കൽ ഉണർന്നപ്പോൾ മുറിയിൽ ഒരു സിംഹം! പിന്നീടെന്തു സംഭവിച്ചു? ലോകം ആരാധിക്കുന്ന ആ നേതാവ് പറയുന്നു; എന്റെ ചെറിയ ലോകം ഇതായിരുന്നു, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
ഒരു ദശകം കൊണ്ട് യുഎഇയുടെ തലവര മാറ്റിയ ലോകം ആരാധിക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വദേശികളെ പോലെ തന്നെ പ്രവാസികളെയും സ്നേഹിക്കുന്ന ആ നേതാവിനെ ആരാധിക്കുന്നവർ അനവധിയാണ്. നാടിൻറെ വളർച്ചയ്ക്ക് പ്രവാസികൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഒരേയൊരു നേതാവ്. ഇപ്പോഴിതാ അദ്ദേഹം തന്റെ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. മറ്റൊന്നുമല്ല തന്റെ കുട്ടിക്കാല അനുഭവങ്ങൾ വ്യക്തമാക്കിയ ഒരു ബുക്കിന്റെ വീഡിയോ ആയിരുന്നു അത്. ഒരിക്കൽ ഉണർന്നപ്പോൾ മുറിയിൽ ഒരു സിംഹം! പിന്നീടെന്തു സംഭവിച്ചു? – അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ''മൈ ലിറ്റിൽ വേൾഡ് അതായത് എന്റെ ചെറിയ ലോകം' സംഭവ ബഹുലമായ അനുഭവങ്ങളാണ് ഇൗ കഥ പറയുന്നത്.
ഇതോടൊപ്പം കുട്ടികളുടെ മാനസികമായ വളർച്ചയ്ക്ക് ഉതകുന്ന ഒട്ടേറെ കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വളർന്നപ്പോൾ തന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ ബാല്യകാലത്തെ അനുഭവങ്ങൾ എങ്ങനെ ഉപകരിച്ചു എന്നും പുസ്തകം പറയുകയാണ് അദ്ദേഹം. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം പങ്കുവച്ച വിഡിയോയിലാണ് ബാല്യകാലത്ത് എന്തു കാര്യവും അറിയാനുള്ള ജിജ്ഞാസയുണ്ടായിരുന്നുവെന്നും അതുവഴി നേടിയ അറിവുകൾ തനിക്ക് പിന്നീട് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കുകയാണ്. 'കരയിലും സമുദ്രത്തിലും ഞാൻ ഒട്ടേറെ സാഹസികതകൾ നേടിയിരുന്നു. ഇന്ന് ആ കഥകൾ നിങ്ങളോട് പങ്കുവയ്ക്കുകയാണ്. നിങ്ങൾക്ക് എന്റെ നിറമാർന്ന യാത്രയില്‍ നിന്നും കഴിഞ്ഞുപോയ നാളുകളിൽ നിന്ന് കുറേയേറെ പഠിക്കാനാകും. നിങ്ങളുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്നും മനസിലാക്കാൻ സാധിക്കും– എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
അതേസമയം വലിയ കാര്യങ്ങൾ സ്വയത്തമാക്കാനുള്ള അഞ്ച് കഥകളാണ് 'എന്റെ ചെറിയ ലോകം' എന്ന പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുതരുന്നത്. മൈ ഫ്രണ്ട്, ദ് ലയൺ, ക്യാംപിങ് വിത് സ്കോർപ്യൻസ്, മൈ ഫസ്റ്റ് ഹോർസ്, മൈ മദർ ലൈക് നോ അദർ, മൈ കേവ് ഒാഫ് ട്രഷേഴ്സ് എന്നിങ്ങനെയുള്ള അഞ്ച് കഥകൾ വായനക്കാരന് വ്യത്യസ്തമായ അഞ്ച് അനുഭവങ്ങൾ സമ്മാനിക്കുകയാണ്. അതേസമയം കുട്ടിക്കാലത്ത് ഒരു സിംഹവുമായുള്ള കൂട്ടാണ് മൈ ഫ്രണ്ട് ദ് ലയണിലൂടെ പറയുന്നത്. തേളുമായുള്ള സഹവാസത്തെക്കുറിച്ചാണ് ക്യാംപിങ് വിത് സ്കോർപ്യൻസിലൂടെ പങ്കുവയ്ക്കുന്നത്. ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ കുതിരയായ സൗദ ഉമ്മു ഹലഖിനെക്കുറിച്ച് മൈ ഫസ്റ്റ് ഹോർസിലൂടെ വിവരിക്കുന്നത്. മാതാവിന്റെ സ്നേഹപരിലാളനകളെക്കുറിച്ചാണ് മൈ മദർ ലൈക് നോ അദറിലൂടെ പങ്കുവയ്ക്കുന്നത്. അമ്മമാരെ സ്നേഹിക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ടുന്ന കഥ. തന്‍റെ വളർച്ചയ്ക്ക് ഏറെ സഹായം ചെയ്ത സ്വന്തം മുറിയെക്കുറിച്ച് പറയുന്നു, മൈ കേവ് ഒാഫ് ട്രഷേർസിലൂടെ.
https://www.facebook.com/Malayalivartha