ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലധികം പരാതികള്‍; 2019 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പരാതികളുടെ എണ്ണത്തില്‍ കുറവ്
പ്രവാസികളുടെ പരാതികൾ കുറയുന്നു. മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് ആയിരത്തിലധികം പ്രവാസി തൊഴിലാളികളുടെ പരാതികള്‍ എന്ന് റിപ്പോർട്ട്. 2019 ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത പരാതികളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവരവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ മസ്‌കറ്റ് ഇന്ത്യന്‍ എംബസി നല്‍കിയ മറുപടിയിലാണ് ഇത്തരത്തിൽ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
2020 ആരംഭം മുതല്‍ ഡിസംബര്‍ 1 വരെ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം, 1030 തൊഴില്‍ സംബന്ധമായ പരാതികളാണ് മസ്‌കറ്റ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 ല്‍ 2606 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് തന്നെ. 2017 ലും 18 ലും പരാതികള്‍ മൂവായിരത്തിലധികം ആയിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
അതോടൊപ്പം തന്നെ തൊഴില്‍ സംബന്ധമായി കഴിഞ്ഞ വര്‍ഷം നല്‍കിയ പരാതികളില്‍ 414 പരാതികളും പരിഹരിക്കുകയുണ്ടായി. 126 ഗാര്‍ഹിക തൊഴിലാളികളാണ് 2020 ഡിസംബര്‍ 1 വരെയുള്ള സമയത്ത് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിരിക്കുന്നത്. കൃത്യമായ ശമ്പളം ലഭിക്കാത്തത് തൊഴിലിടങ്ങളിലെ പീഡനം, ഭക്ഷണം, താമസസൗകര്യം, ചികിത്സ എന്നിവയിലെ അപര്യാപ്തത, പാസ്‌പോര്‍ട്ടും റെസിഡന്റ് കാര്‍ഡും സ്‌പോണ്‍സണ്‍ തടഞ്ഞുവെച്ചത്, അമിതജോലിഭാരം എന്നിവയാണ് ഗാര്‍ഹിക തൊഴിലാളികള്‍ നല്‍കിയ പ്രധാന പരാതികളില്‍ ഉള്‍പ്പെടുന്നത് തന്നെ. എന്നാൽ ഇത്തരം പരാതികളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ചെറിയ ആശ്വാസം നൽകുന്നതായി അധികൃതർ വ്യക്തമാക്കി.
\
https://www.facebook.com/Malayalivartha