ഇന്ത്യയില്‍ നിന്നുള്ളവർക്ക് നേരിട്ടെത്താൻ ഇത് നിർബന്ധം; വ്യാഴാഴ്ച്ച മുതല്‍ തിരികെ എത്തിക്കുമെന്ന് നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ മന്‍സൂര്‍ അല്‍ ഖുസെം, എന്നാൽ അറിയേണ്ടത്...
വിലക്കുകൾ ഭാഗികമായി നീക്കിയതിനെ തുടർന്ന് `കുവൈറ്റിലേക്ക് സർവീസുകൾ ആരംഭിക്കുമെന്ന് അതികൃതർ. ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ വ്യാഴാഴ്ച്ച മുതല്‍ തിരികെ എത്തിക്കുമെന്ന് നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ മന്‍സൂര്‍ അല്‍ ഖുസെം അറിയിച്ചു.കുടുങ്ങിക്കിടക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ , കുവൈറ്റ് എയര്‍വൈസ് , ജസീറ എയര്‍വൈസ് എന്നീ വിമാന കമ്ബനികള്‍ തയ്യാറെടുത്തു തുടങ്ങിയതായി റിപ്പോർട്ട്.
ഗാര്‍ഹിക തൊഴിലാളികളെ തിരികെ എത്തിക്കുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ 'ബെസലാമ ' വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവരെയാണു ഇപ്പോള്‍ തിരികെയെത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതോടൊപ്പം തന്നെ 'ബെസലാമ' പ്ലാറ്റ്ഫോം വഴി ഇതുവരെ രാജ്യത്ത് എത്തിയ യാത്രക്കാരില്‍ കൊറോണ അണുബാധയില്ലെന്ന് സ്ഥിരീകരിതായി അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കന്‍ വീട്ടുജോലിക്കാരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ശ്രീലങ്കന്‍ എയര്‍ലൈന്‍സും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) പ്രാഥമിക അനുമതി നേടിയിട്ടുണ്ടെന്ന് അല്‍-ഖുസൈം ദിനപത്രത്തോട് പറയുകയായിരുന്നു അദ്ദേഹം. 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവില്‍ യാത്ര വിലക്ക് ഉള്ളതിനാല്‍ കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാണ് ഇതോടെ ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ നേരിട്ട് പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha