പ്രവാസികൾക്ക് കടുത്ത നിബന്ധന; ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല, വിസാ നിയമങ്ങളിൽ വമ്പൻ മാറ്റം വരുത്തി ഒമാൻ, വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കി
പ്രവാസികൾക്ക് കടുത്ത നിബന്ധന ഏർപ്പെടുത്തി. കൊറോണ വ്യാപനത്തെ തുടർന്ന് നൽകി വന്ന എല്ലാ ഇളവുകളും അവസാനിക്കുകയാണ്. ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല എന്നതാണ് പ്രധാപ്പെട്ട ഒരു കാര്യം. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിക്കുകയുണ്ടായി.
വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും നാട്ടിൽ കുടുങ്ങിയ ഒട്ടുമിക്കവരും തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഇനി മുതല്‍ ആറുമാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ ഇനി സാധിക്കില്ല. നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും ഇതിനോടകം നിര്‍ത്തലാക്കിയിട്ടുണ്ട്.
അതേസമയം ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ജനുവരി ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുകയുണ്ടായി.
ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങരുത് എന്നതാണ്. ഇങ്ങനെ വരുന്നപക്ഷം വിസ റദ്ദാകുകയും ചെയ്യും. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ അവസാനം മുതലാണ് ഈ നിയമത്തിൽ താൽക്കാലിക ഇളവ് നൽകിയിരുന്നത്. ഇളവ് പ്രകാരം സ്പോൺസറുടെ സമ്മതപത്രം ഉണ്ടെങ്കിൽ ഇക്കാലയളവ് കഴിഞ്ഞവർക്കും ഒമാനിലേക്ക് തിരികെയെത്താൻ സാധിച്ചിരുന്നു. എന്നാൽ ഇനിമുതൽ അത് സാധിക്കുന്നതല്ല.
https://www.facebook.com/Malayalivartha