അഞ്ച് വർഷത്തിനുശേഷം പ്രതീക്ഷകളോടെ നാട്ടിലെത്തിയ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി; ഒരു ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണും വാച്ചുകളും നഷ്ടപ്പെട്ട പ്രവാസി അതീവ ദുഃഖത്തിൽ, റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് എത്തിയതിനു പിന്നാലെ സംഭവിച്ചത്, അക്ഷരാർത്ഥത്തിൽ ഞെട്ടുന്ന കാഴ്ചയാണ് യുവാവ് കണ്ടത്
ഏറെ പ്രതീക്ഷകളോടെ നാട്ടിലെത്തിയ പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ റജിസ്റ്റേഡ് ബാഗേജില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി. ഒരു ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണും വാച്ചുകളും നഷ്ടപ്പെട്ട പ്രവാസി നാട്ടിലെത്തുന്നത് അഞ്ച് വര്‍ഷത്തിനിടയില്‍ ആദ്യ തവണ എന്നാണ് അറിയാൻ കഴിയുന്നത്. മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശി മുഹമ്മദ് നസീലിനാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ദുരനുഭവുമുണ്ടായിരിക്കുന്നത്. 10ാം തിയ്യതിയാണ് നസീല്‍ റിയാദില്‍ നിന്നും എസ്ജി 9576 നമ്ബര്‍ സ്പൈസ് ജെറ്റ് വിമാനത്തില്‍ റിയാദില്‍ നിന്നും കരിപ്പൂരിലേക്ക് എത്തിയത്.
എന്നാൽ കയ്യിലുണ്ടായിരുന്ന ബാഗിന് തൂക്കം കൂടുതലാണെന്ന് കാണിച്ച് റിയാദിലെ എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ 200 റിയാല്‍ പിഴ അടയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കയ്യിലുണ്ടായിരുന്ന ബാഗും ലഗേജിലേക്ക് മാറ്റി. ഈ ബാഗിലായിരുന്നു നഷ്ടപ്പെട്ട ഫോണും വാച്ചുകളും സൂക്ഷിച്ചിരുന്നത്. വിമാനമിറങ്ങി ബാഗേജ് പരിശോധന കഴിഞ്ഞ് ബാഗുകള്‍ എത്തിയപ്പോള്‍ ആദ്യം നോക്കിയത് അതില്‍ ഫോണുണ്ടോ എന്നായിരുന്നു. അപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടുന്ന കാഴ്ചയാണ് യുവാവ് കണ്ടത്.
ബാഗില്‍ ഫോണിന്റെ പെട്ടി കാണാതായതിനു പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് കാര്യം പറയുകയും ചെയ്തിരുന്നു. അല്‍പ സമയത്തിനകം കണ്‍വേയര്‍ ബെല്‍റ്റ് വഴി ഫോണിന്റെ ബോക്സും എത്തി. പെട്ടി പൊട്ടിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഫോണ്‍ ഇല്ലായിരുന്നു. എന്നാൽ ബോക്സിലെ മറ്റ് സാമഗ്രികളെല്ലാം പെട്ടിക്കകത്ത് ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോണ്‍ 12 ആണ് വിമാനത്താവളത്തിൽ വച്ച് നഷ്ടമായത്. ഇതിന് പുറമെ ഒരു വാച്ചും നഷ്ടമായതായി നസീല്‍ പറയുകയുണ്ടായി.
ഫോണ്‍ നഷ്ടപ്പെട്ടത് വ്യക്തമാക്കി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്കും കരിപ്പൂര്‍ പൊലീസിനും നസീല്‍ പരാതി നല്‍കുകയുണ്ടായി. നസീല്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റെയിനിൽ കഴിയുന്നതിനാൽ തന്നെ നേരിട്ടെത്തി കേസിന്റെ കാര്യങ്ങള്‍ തിരക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നസീലും കുടുംബവുമുള്ളത്.
പരാതിയിലും സിസിടിവി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസീല്‍ പറഞ്ഞു. റിയാദിലുള്ള ഒരു കഫറ്റീരിയയില്‍ ജോലി ചെയ്യുന്ന നസീല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗള്‍ഫിലേക്ക് ജോലി അന്വേഷിച്ച് എത്തിയിരുന്നത്. ജീവിത പ്രാരാബ്ധങ്ങള്‍ കാരണം ഇത്ര നാളായും നാട്ടിലേക്ക് വരാന്‍ സാധിച്ചിരുന്നില്ല. എന്നാൽ അഞ്ച് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് നസീല്‍ നാട്ടിലേക്ക് വരുന്നത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിന്റെ അനിയന് നല്‍കാനായി അദ്ദേഹം തന്നയച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ ആണ് നസീലിന്റെ ബാഗിൽ നിന്നും കാണാതായത്.
അതേസമയം എയര്‍പോര്‍ട്ടിലെ ജീവനക്കാരാണോ മറ്റേതെങ്കിലും യാത്രക്കാരാണോ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുള്ളത് എന്ന് വ്യക്തമാകണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഫോണ്‍ തന്നയച്ച സുഹൃത്ത് ഇതുവരെയൊന്നും പ്രതികരിച്ചിട്ടില്ല. എന്താണ് സംഭവിച്ചത് എന്നറിയാന്‍ വേണ്ടി കാത്തിരിക്കുകയായാണ് അദ്ദേഹവും. അഞ്ച് വര്‍ഷത്തിന് ശേഷം നിരവധി പ്രതീക്ഷകളുമായിട്ടാണ് നസീല്‍ നാട്ടിലേക്ക് തിരിച്ചെത്തിയത്. വിവാഹമടക്കമുള്ള സ്വപ്നങ്ങള്‍ ഈ വരവിന്റെ ലക്ഷ്യമായിരുന്നു. എന്നാൽ പ്രതീക്ഷകളെല്ലാം തന്നെ സ്ഥലത്തെത്തിയ അവസ്ഥയിലാണ് നസീൽ.
https://www.facebook.com/Malayalivartha