നാട്ടിലുള്ള പ്രവാസികൾക്ക് മുട്ടൻ പണിയുമായി കുവൈറ്റ്; രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി കുവൈത്ത് മാന്‍പവര്‍ അതോരിറ്റി, രേഖകള്‍ കൈകാര്യം ചെയ്യുന്നതിന് ഉടന്‍തന്നെ പുതിയ ഓട്ടോമേറ്റഡ് സംവിധാനം നിലവില്‍ വരുന്നു
പ്രവാസികൾക്കു കടുത്ത മുന്നറിയിപ്പ് നൽകി കുവൈറ്റ്. നിലവിൽ രാജ്യത്തിന് പുറത്തുള്ള 33,414 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായി കുവൈത്ത് മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസീല്‍ അല്‍ മസീദി അറിയിക്കുകയുണ്ടായി. അതായത് തൊഴില്‍ അനുമതി രേഖയുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്തിനു പുറത്ത് കഴിയുന്ന വിദേശികളാണ് ഇവരെന്ന് കണ്ടെത്തുകയുണ്ടായി. ഒരു വര്‍ഷം മുമ്പ് കാലഹരണപ്പെട്ട സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍, ഫയലുകള്‍ എന്നിവ റദ്ദാക്കിയതായും അവര്‍ വ്യക്തമാക്കുകയുണ്ടായി.
ഇതിന് പുറമെ 91,854 പേരുടെ വര്‍ക്ക് പെര്‍മിറ്റുകളുടെയും 37,000 ഫയലുകളുടെയും കാലാവധി അവസാനിച്ചതായും അവര്‍ പറഞ്ഞു. അതോടൊപ്പം തന്നെ മാന്‍പവര്‍ മന്ത്രാലയത്തിന്റെ രേഖകള്‍ കൈകാര്യം ചെയ്യുന്നതിന് ഉടന്‍തന്നെ പുതിയ ഓട്ടോമേറ്റഡ് സംവിധാനം നിലവില്‍ വരുന്നതാണ്. ഇതിന്റെ ഭാഗമായി കാലാവധി കഴിഞ്ഞ രേഖകള്‍ നീക്കം ചെയ്‍തുകൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. താമസാനുമതിയുടെ കാലാവധി കഴിഞ്ഞ് ഇങ്ങനെ രാജ്യം വിട്ടവരുടെ അടക്കം വിവരങ്ങള്‍ ഒഴിവാക്കുകയാണെന്നും അസീല്‍ അല്‍ മസീദി പറഞ്ഞു പറഞ്ഞു.
https://www.facebook.com/Malayalivartha