ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കം കുറിച്ചു; ഉപരോധമവസാനിച്ചതോടെ ബഹ്റൈനും ഖത്തറിന് വ്യോമ പാത തുറന്നു കൊടുത്തു, ജിദ്ദയിലേക്ക് ആഴ്ച്ചയില്‍ നാല് സര്‍വീസും തുടങ്ങും

മൂന്നര വർഷത്തെ ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കം കുറിച്ചു. റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയിരിക്കുന്നത്. വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഇത് വഴി തെളിച്ചത്. വരും ദിനങ്ങളിൽ കൂടുതൽ സർവീസുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ, ബഹ്റൈനും ഖത്തറിന് വ്യോമ പാത തുറന്നു കൊടുക്കുകയുണ്ടായി.
നീണ്ട മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷമാണ് ഖത്തറില്‍ നിന്നും ആദ്യ യാത്രാവിമാനം സൗദിയിലെ റിയാദിലേക്ക് പറന്നിറങ്ങുന്നത്. പ്രതിദിന സർവീസിന്റെ തുടക്കമാണിത് എന്നാണ് ലഭ്യമാകുന്ന വിവരം. പിറകെ ജിദ്ദയിലേക്ക് ആഴ്ച്ചയില്‍ നാല് സര്‍വീസും തുടങ്ങുന്നതാണ്. മാത്രമല്ല, ദമ്മാമിലേക്കും ഷെഡ്യൂളായി. ഇതിനിടെ റിയാദ് വിമാനത്താവളത്തിൽ എത്തിച്ചേർന്നവർക്ക് ഊഷ്മള സ്വീകരണമാണ് അധികൃതർ ഒരുക്കിയത്. ഇതിനിടെ ഖത്തറില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ ഖത്തറിലെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആരംഭിക്കുകയുണ്ടായി. ഇതിനിടെ ഖത്തറുമായി ഉപരോധം അവസാനിപ്പിച്ച ബഹ്റൈനും ഇന്ന് ഖത്തറിന് വ്യോമ പാത തുറന്നു കൊടുക്കുകയുണ്ടായി. പുതിയ നീക്കത്തോടെ പ്രതീക്ഷയിലാണ് ജിസിസിയിലെ വ്യാപാര മേഖല.
https://www.facebook.com/Malayalivartha

























