പ്രവാസികൾക്ക് സന്തോഷ വാർത്ത; ഡോളറിനെതിരേ രൂപ ദുർബലമായതോടെ ഗൾഫ് കറൻസിയുടെ മൂല്യമുയർന്നു
സകല പ്രതിസന്ധികൾക്കിടയിൽ ഇരിക്കുമ്പോഴും പ്രവാസികൾക്ക് ആശ്വാസമായി ഒരു വാർത്ത വരികയാണ്.കറൻസിയുടെ മൂല്യമുയർന്നു. ഡോളറിനെതിരേ രൂപ ദുർബലമായതോടെയാണ് ഗൾഫ് കറൻസികളുടെ വിനിമയനിരക്കിലും വ്യത്യാസം വന്നിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ഇപ്പോൾ ഒരു യു.എ.ഇ. ദിർഹത്തിന് 20 രൂപയിലേറെ ലഭിക്കും . ഇതനുസരിച്ച് 1000 ഇന്ത്യൻ രൂപ ലഭിക്കാൻ 50 ദിർഹം നൽകിയാൽ മതി. യു.എ.ഇ.യിലെ വിവിധ എക്സ്‌ചേഞ്ചുകളിൽ മാർച്ച് ഒന്ന് തിങ്കളാഴ്ച ഒരു ദിർഹം 20.03 രൂപയ്ക്ക് മുകളിൽ എത്തിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്നനിലയിലേക്ക് എത്തിയത്. പിന്നീട് നവംബറിൽ ഒരു ദിർഹം 20.35 രൂപവരെ എത്തി. ഈ അവസ്ഥ തുടർന്നാൽ റെക്കോഡ് മറികടക്കുമെന്നാണ് പ്രവാസികൾ ഇപ്പോൾ കരുതുന്നത് .
2020 മാർച്ച് മുതൽ ജൂലായ്‌വരെ മഹാമാരിയേൽപ്പിച്ച കനത്ത ആഘാതത്തിൽനിന്ന് രൂപ തിരിച്ചുവരില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കോവിഡ് മഹാമാരി കറൻസി വളർച്ചാ സാധ്യതകളെ കാര്യമായി ബാധിച്ചു.
തൊഴിൽനഷ്ടം, ശമ്പളം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ പല പ്രതിസന്ധികളിലൂടെയാണ് പ്രവാസികൾ കോവിഡ് കാലത്ത് മുന്നോട്ടുപോകുന്നത്. ചില ഗൾഫ് രാജ്യങ്ങൾ സ്വദേശിവത്കരണവും നടപ്പാക്കി തുടങ്ങിയിരുന്നു. ഇതോടെ ബുദ്ധിമുട്ടുകൾ വർധിക്കുകയാണ് . ഈ സമയം വിനിമയനിരക്ക് ഉയരുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്.
https://www.facebook.com/Malayalivartha