പ്രവാസികൾക്ക് ഇത് നല്ലകാലം; രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണമേറി, ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ തിരക്കേറി
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണമേറിയിരിക്കുകയാണ്. അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ തിരക്കേറിയിരിക്കുന്നു. അതേസമയം 2021 ജനുവരിയിൽ പ്രവാസികളുടെ വ്യക്തിഗത പണമയക്കലിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി സൗദി കേന്ദ്ര ബാങ്ക് വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ വർഷം ജനുവരിൽ 10.79 ബില്യൺ ആയിരുന്നത് 2021 ജനുവരിയിൽ 12.06 ബില്യൺ ആയി വർധിക്കുകയുണ്ടായി.
2020 ഡിസംബറിനെ അപേക്ഷിച്ച് ഇത് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതായത് ഡിസംബറിൽ 13.42 ബില്യൺ റിയാൽ ആയിരുന്നു പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. മാത്രമല്ല, രാജ്യത്തിന് പുറത്തുള്ള സ്വദേശികളുടെ പണമയക്കൽ 2020 ജനുവരിയിലേതിനെ അപേക്ഷിച്ച് 9.4 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 3.9 ബില്യൺ റിയാൽ അയച്ചിരുന്നിടത്ത് അത് 4.27 ബില്യൺ റിയാലായി വർധിച്ചതായി സൗദി കേന്ദ്ര ബാങ്കിന്റെ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കുകയുണ്ടായി.
അതേസമയം 2021 ജനുവരിയെ അപേക്ഷിച്ച് സ്വദേശികൾ രാജ്യത്തിന് പുറത്തേക്ക് അയച്ച തുകയിൽ 11 ശതമാനത്തിന്റെ കുറവാണ് കാണിക്കുന്നത്. അതായത് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് നേരത്തേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2020 മൂന്നാം പാദത്തിൽ 257,170 വിദേശ തൊഴിലാളികളാണ് രാജ്യം വിട്ട് പോയത്. ഇതേ കാലയളവിൽ തന്നെ 10.2 മില്യൺ വിദേശ തൊഴിലാളികൾ പുതുതായി രാജ്യത്തേക്ക് എത്തുകയും ചെയ്തിരുന്നു.
ഇത് 2020 ജനുവരിയെ അപേക്ഷിച്ച് കുറവാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ൽ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ് പുതുതായി രാജ്യത്തേക്ക് വന്നിരുന്നത്. ഇതുവരെ പ്രവാസി തൊഴിലാളികൾ കൈകാര്യം ചെയ്തിരുന്ന മുഴുവൻ മേഖലകളിലും സ്വദേശി വത്കരണം നടപ്പാക്കിയതോടെയാണ് വിദേശികൾ തൊഴിലവസങ്ങൾ കുറഞ്ഞത്.
അതോടൊപ്പം തന്നെ സ്വകാര്യ മേഖലയെ 21 വിഭാഗമായി നടത്തുന്ന സ്വദേശിവൽകരണ പദ്ധതിയിൽ 7 വിഭാഗങ്ങളിലും 50 ശതമാനത്തിലധികം സൗദിവത്ക്കരണം പൂർത്തിയായതായി കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.
"
സ്വദേശി യുവ തൊഴിലന്വേഷകരെ ആകർഷിക്കുന്നത്തിനും കൂടുതൽ തൊഴിവാലവസരങ്ങൾ ലക്ഷ്യമിട്ടും രാജ്യം മുന്നോട്ട് വെച്ച പ്രാദേശികവൽകരണ നടപടികൾ ഇതോടൊപ്പം തന്നെ പുരോഗമിച്ചു വരികയാണ്. ഇവയെല്ലാം നിലനിൽക്കെ 2016 ന് ശേഷമുള്ള 4 വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 2020 ലായിരുന്നു പ്രവാസികൾ നാട്ടിലേക്കു അയച്ച തുകയിൽ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha