കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ ഇരിക്കണ്ട;പുതിയ തീരുമാനവുമായി കുവൈറ്റ്

കുവൈത്തിലേക്ക് വരുന്ന യാത്രക്കാരെ നിര്‍ബന്ധമായും ഹോട്ടല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രവാസികൾക്ക് ആശ്വാസമായി ഒരു തീരുമാനം ഇപ്പോൾ കൈ കൊണ്ടിരിക്കുകയാണ്. നിർബന്ധിത ഹോട്ടൽ ക്വാറന്റൈനിൽ നിന്നും പ്രവാസികളെ കുവൈറ്റ് ഒഴിവാക്കിയിരിക്കുന്നു.
വിദേശ രാജ്യങ്ങളിൽ നിന്ന കുവൈത്തിലേക്ക് വരുന്ന യാത്രക്കാരിൽ അഞ്ച് വിഭാഗങ്ങളെ നിർബന്ധിത ഹോട്ടൽ ക്വാറിന്റെയിനിൽ നിന്ന് ഒഴിവാക്കിയാതായി ഡി ജി സി എ അറിയിച്ചു.
ഇതു സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ്. ഇതനുസരിച്ചു ഇളവ് നൽകിയിരിക്കുന്ന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ആരൊക്കെയെന്നു നോക്കാം.
എല്ലാ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ അവരുടെ ഭാര്യ ഭർത്താവ് കുട്ടികൾ, ഒപ്പം അവരുടെ കൂടെയുള്ള വീട്ടുജോലിക്കാർക്കും ഇളവുകൾ അനുവദിച്ചു . ഇവർ തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം
വിദേശത്ത് വൈദ്യചികിത്സയ്ക്കായി പോയ കുവൈത്ത് സ്വദേശികളായ രോഗികൾക്ക് അവരുടെ സഹായിക്കും വൈദ്യചികിത്സ പൂർത്തിയാക്കി മടങ്ങിവരുമ്പോൾ ഹോട്ടൽ ക്വാറന്റൈൻ വേണ്ട.കുവൈത്ത് ആരോഗ്യ ഓഫീസിൽ നിന്ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ടായിരിക്കണം .
യൂണിവേഴ്സിറ്റി പരീക്ഷ പൂർത്തിയാക്കി മടങ്ങി വരുന്ന വിദേശ സർവകലാശാലകളിൽ പഠിക്കുന്ന എല്ലാ കുവൈത്ത് വിദ്യാർത്ഥികൾക്കും ഇളവ് ലഭിക്കുന്നതാണ്. എന്നാൽ വിദ്യാർത്ഥി വിദേശ സർവകലാശാലകളിലൊന്നിൽ ചേർന്നിട്ടുണ്ടെന്ന് തെളിയിക്കാൻ കുവൈറ്റ് കൾച്ചറൽ ഓഫീസിൽ നിന്ന് നൽകിയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, അതോടൊപ്പം പരീക്ഷാ തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും വേണം.
തനിച്ച് യാത്ര ചെയ്യുന്ന പ്രായപൂർത്തിയാകാത്ത യാത്രക്കാരെ ഹോട്ടൽ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയാതായി അറിയിച്ചിരിക്കുകയാണ്. എന്നാൽ ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം.
ഇവർക്ക് സ്വന്തം ചെലവിൽ 2 പിസിആർ ടെസ്റ്റുകൾ നടത്തേണ്ടി വരും.കുവൈത്തിൽ എത്തുമ്പോൾ ആദ്യത്തെ പിസിആർ പരിശോധനയും എത്തിച്ചേരുന്ന തീയതി മുതൽ ആറാം ദിവസം രണ്ടാമത്തെ പിസിആർ പരിശോധനയും നടത്തുന്നതാണ് എന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha