പ്രവാസികൾക്ക് അത് സാധ്യമാക്കി യുഎഇ; ഇതുവരെ 36 ലക്ഷത്തിലേറെ പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കോവിഡ് പരിശോധന നടത്തിയതായും യുഎഇ ആരോഗ്യ മന്ത്രാലയം
ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ അപൂർവ നേട്ടം കൈവരിച്ച് യുഎഇ. ഇതുവരെ 36 ലക്ഷത്തിലേറെ പേർ കോവിഡ് വാക്സീൻ സ്വീകരിച്ചതായും 3.1 കോടിയിലേറെ കോവിഡ് പരിശോധന നടത്തിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 36 ലക്ഷത്തിലേറെ പേർക്കായി 60 ലക്ഷത്തിലേറെ ഡോസ് വാക്സീൻ വിതരണം ചെയ്യുകയുണ്ടായി. ജനസംഖ്യയുടെ 46.16% മാണ് ഇതെന്ന് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ ഒന്നിനകം 50% പേർക്കും വാക്സീൻ നൽകുക എന്നതാണ് ലക്ഷ്യം. വയോധികരിൽ 61.41% പേരും വാക്സീൻ സ്വീകരിക്കുകയുണ്ടായി. ജനസംഖ്യയുടെ (98.9 ലക്ഷം) രണ്ടിരട്ടിയിലധികം കോവിഡ് പരിശോധനകളും (3.1 കോടി) ഇതിനകം നടത്തിയിരിക്കുകയാണ്. വീടുകൾ തോറുമുള്ള സൗജന്യ പിസിആർ പരിശോധന അബുദാബിയിൽ തുടരുന്നു. ഇതുകൂടാതെ കൂടുതൽ പേർ ഒന്നിച്ചു താമസിക്കുന്ന ലേബർ ക്യാംപ്, കൂടുതൽ പേർ ജോലി ചെയ്യുന്ന വൻകിട കമ്പനികൾ, വിശ്വാസികൾ കൂടുതലായി എത്തുന്ന ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, സംഘടനാ ആസ്ഥാനങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ സഞ്ചരിക്കുന്ന ക്ലിനിക് എത്തി സൗജന്യമായി വാക്സീൻ നൽകുകയും പിസിആർ ടെസ്റ്റ് നടത്തുകയും ചെയ്യുന്നു.
ഇതുകൂടാതെ രോഗികളെയും സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും നേരത്തെ കണ്ടെത്തുകയാണ് രോഗവ്യാപനം കുറയ്ക്കാനുള്ള മാർഗമെന്ന് യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി പറയുകയുണ്ടായി. ഏതാനും ദിവസമായി യുഎഇയിൽ പുതിയ രോഗികളുടെ എണ്ണം കുറയുന്നതായും അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തു.
അതേസമയം, ദുബായ് എമിറേറ്റിൽ താമസിക്കുന്ന വിദേശികളുടെ എണ്ണം 31 ലക്ഷം കവിഞ്ഞതായി റിപ്പോർട്ട്. പ്രതിവർഷം ഒന്നര ശതമാനമാണ് വിദേശികളുടെ പെരുപ്പം കാണിക്കുയന്നത്. കഴിഞ്ഞ വർഷം വരെ 31,40150 വിദേശികൾ ദുബായിൽ താമസിക്കുന്നുണ്ട്. 2019ൽ ഇത് 30,9 2450 ആയിരുന്നു.
47 700 പേരാണ് കഴിഞ്ഞ വർഷം കൂടുതലായി എത്തിയത്.മുൻ വർഷത്തെ അപേക്ഷിച്ച് വിദേശികളുടെ തോത് 1.54 ശതമാനം വർധിച്ചതായി ദുബായ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ വ്യക്തമാക്കുന്നു. ദുബായിൽ കഴിഞ്ഞ വർഷം 27,1050 സ്വദേശികളാണുണ്ടായിരുന്നത്. 2019 ൽ തദ്ദേശീയരുടെ എണ്ണം 263450 ആയിരുന്നു. 2.88 ശതമാനമാണ് എമിറേറ്റിലെ സ്വദേശികളുടെ വർധന. എമിറേറ്റിലെ ജനസംഖ്യയിൽ സ്വദേശികളുടെ തോത് 8% മാത്രമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha