കറൻസിയിൽ കരവിരുത് ചെയ്താൽ സംഭവിക്കുന്നത്; കറൻസിയിൽ ഒരിക്കലും കരവിരുത് കാട്ടരുതെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി, ഇത്തരം നോട്ടുകൾ കൈമാറ്റം ചെയ്യരുത്
കറൻസിയിൽ ഒരിക്കലും കരവിരുത് കാട്ടരുതെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുകയുണ്ടായി. രാജ്യത്തിൻറെ ചരിത്രവും പൈതൃകവുമെല്ലാം പ്രതിഫലിപ്പിക്കുന്ന ദേശീയ അടയാളമാണ് കുവൈത്ത് ദിനാർ എന്നും അധികൃതർ പറയുകയുണ്ടായി. അതിനോടുള്ള ആദരം രാഷ്ട്രത്തോടുള്ള ആദരം കൂടിയാകുന്നു.
കുവൈറ്റിലെ നാണയം ആണ് കുവൈറ്റി ദിനാർ എന്നത്. ഒരു ദിനാറിനെ 1000 ഫിൽസ് ആയി വിഭജിച്ചിരിക്കുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും മുല്യമേറിയ നാണയം കൂടിയാകുന്നു ഇത്.ആയതിനാൽ തന്നെ നോട്ടിൽ എഴുതുന്നതും പിൻ ചെയ്യുന്നതും കീറുന്നതും കത്തിക്കുന്നതും തുടങ്ങി പലവിധ `അതിക്രമങ്ങൾ` കറൻസിയിൽ കാണിക്കുന്നവർക്കും പണി കിട്ടും.
നേരാംവണ്ണമല്ലാത്തവിധം മടക്കിവക്കുന്നതും നല്ല കാര്യമല്ല. ഈ പ്രവണതയൊക്കെ കറൻസി നോട്ടിന്റെ ദുർവിനിയോഗമായിട്ടാണ് കരുതപ്പെടുന്നത്. ബാങ്ക് നോട്ടുകൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത് നോട്ടിന്റെ വിനിമയകാലം കുറക്കുന്നു. പുതിയ നോട്ട് അച്ചടിക്കേണ്ട സാഹചര്യം അത് വഴി സംജാതമാക്കുന്നു.
ഇതുകൂടാതെ കേടുപാടുകൾ സംഭവിച്ച നോട്ടുകൾ എടിഎമ്മിൽ ഉപയോഗിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. നോട്ടുകളിൽ ഒരുതരത്തിലുമുള്ള കേടുപാടുകൾ വരുത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. അക്കാര്യത്തിൽ പരമാവധി ബോധവത്കരണവും നടത്തണമെന്ന് സെൻട്രൽ ബാങ്ക് അഭ്യർഥിച്ചു. ഇത്തരത്തിൽ കേടുപാടുകൾ സംഭവിച്ചാൽ തന്നെ അത് മാറ്റി നൽകുകയോ കൈമാറ്റം ചെയ്യുന്നതിനോ സാധിക്കുന്നതല്ല.
ആയതിനാൽ തന്നെ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. ഒരു കുവൈത്ത് ദിനാറിന്റെ ഇന്നത്തെ മൂല്യം 243.10 ഇന്ത്യൻ രൂപയാണ്. ആയത്തുനാൽ തന്നെ കേടുപാടുകൾ സംഭവിച്ച നോട്ടുകൾ കൈമാറരുത്. ഇത്തരത്തിൽ ആരെങ്കിലും കൈമാറ്റം ചെയ്താൽ തന്നെ അത് വാങ്ങാനും മുതിരരുത്.
https://www.facebook.com/Malayalivartha