ഒമാനിലെ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നു; തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലധികം പേര്, ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,59,218 ആയി, നിയന്ത്രണം ശക്തമാക്കി അധികൃതർ
ഒമാനിലെ കോവിഡ് വ്യാപനം തീവ്രമായി തുടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒരിടവേളക്കുശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും ആയിരത്തിലധികം പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടയായി. 1162 പേർക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,59,218 ആയി ഉയർന്നു. 568 പേര്‍ക്കുകൂടി രോഗം ഭേദമായി. 1,43,966 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒമ്പതു പേര് കൂടി മരിച്ചു.
ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1678 ആയി. മരിച്ചവരില്‍ 1200ലധികം പേരും സ്വദേശികളാണ്. 68 പേരെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. 515 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 156 പേര് തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. പുതിയ രോഗികളില്‍ 590 പേരും മസ്കത്ത് ഗവര്ണറേറ്റിലാണുള്ളത്. സീബ്-191, മത്ര-176, ബോഷര്‍-125, മസ്കത്ത്-67, അമിറാത്ത്-27, ഖുറിയാത്ത്-നാല് എന്നിങ്ങനെയാണ് മസ്കത്ത് ഗവര്‍ണറേറ്റിലെ വിലായത്തുകളിലെ പുതിയ രോഗികളുടെ എണ്ണം എന്നത്.
ഇതുകൂടാതെ രണ്ടാമതുള്ള ദോഫാറിലെ 201 പുതിയ രോഗികളില്‍ 193 പേരും സലാലയിലാണുള്ളത്. തെക്കന്‍ ബാത്തിന-92, ദാഖിലിയ-75, വടക്കന്‍ ബാത്തിന-63, ദാഹിറ-46, തെക്കന്‍ ശര്‍ഖിയ -31, ബുറൈമി-27, വടക്കന്‍ ശര്‍ഖിയ-27, മുസന്ദം-അഞ്ച്, അല്‍ വുസ്ത-അഞ്ച് എന്നിങ്ങനെയാണ് മറ്റ് ഗവര്‍ണറേറ്റുകളിലെ പുതിയ രോഗികളുടെ എണ്ണം.
അതേസമയം, ഒമാനില് താമസ രേഖകളില്ലാത്ത പ്രവാസികൾക്ക് പിഴയില്ലാതെ രാജ്യം വിടാനായി ഏർപ്പെടുത്തിയ പൊതുമാപ്പ് ജൂൺ 30 വരെ നീട്ടിയതായി അധികൃതർ. കോവിഡ് പാശ്ചാത്തലത്തിലാണ് മൂന്നു മാസത്തേക്കുകൂടി നീട്ടിയതെന്നും താമസ ഖേകളില്ലാത്തവര് ഈ കാലാവധിക്കുള്ളില് രജിസ്റ്റര് ചെയ്യണമെന്നും തൊഴില് മന്ത്രാലയം അറിയിക്കുകയുണ്ടായി. മാർച്ച് 31ന് കാലവധി അവസാനിക്കാനിരിക്കെയാണ് പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ 15ന് പ്രഖ്യാപിച്ച പൊതുമാപ്പ് ഇത് നാലാം തവണയാണ് ഇപ്പോൾ നീട്ടുന്നത്. ഔട്ട് പാസ് ലഭിച്ചവര്ക്കും ജൂണ് 30നകം മടങ്ങാം. പൊതുമാപ്പ് കലാവധിക്കുശേഷം തങ്ങുന്ന അനധികൃത താമസക്കർക്കെതിരെ പിഴ ചുമത്തുന്നതാണ്.
തൊഴില് പെർമിറ്റ് ഫീസ്, അനധികൃത താമസത്തിനുള്ള പിഴ എന്നിവ പൊതുമാപ്പിൽ രാജ്യം വിടുന്നവരില് നിന്ന് ഈടാക്കില്ല. പാസ്പോര്ട്ട്, റെസിഡന്റ് കാര്ഡ് എന്നിവയുടെ കാലാവധി കഴിഞ്ഞവർക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കും. കോവിഡ് പാശ്ചാത്തലത്തില് സ്വകാര്യ കമ്ബനികള്ക്ക് തൊഴില് കരാര് കാലാവധി കഴിഞ്ഞ വിദേശികളെ പിരിച്ചുവിടാനുള്ള അനുമതിയും നീട്ടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha