വെള്ളിയാഴ്ച 728 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്; സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു
സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ഇത് ആശങ്കകൾക്ക് വഴിയൊരുക്കുന്നു. കോവിഡ് രോഗം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.
വെള്ളിയാഴ്ച 728 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 404 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,91,325 ആയി. ഇവരിൽ 3,78,873 പേർക്ക് രോഗം ഭേദമായി.
ചികിത്സയിലുണ്ടായിരുന്നവരിൽ എട്ടുപേർ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,684 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 5,768 ആണ്. ഇവരിൽ 735 പേരുടെ നില ഗുരുതരമാണ്.
ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
റിയാദ് പ്രവിശ്യയിലാണ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 338, കിഴക്കൻ പ്രവിശ്യ 114, മക്ക 108, മദീന 44, വടക്കൻ അതിർത്തി മേഖല 30, ഹാഇൽ 22, അസീർ 19, അൽ ഖസീം 18, തബൂക്ക് 11, ജീസാൻ 10, നജ്റാൻ 5, അൽജൗഫ് 5, അൽബാഹ 4. മാത്രമല്ല കുവൈത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1418 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മലയാളി ഉൾപ്പെടെ ആറ് പേർ കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിലും കോവിഡ് മരണ നിരക്ക് ഉയരുന്നതിലും അധികൃതർ വലിയ ആശങ്കയിലാണ്.
കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിയ ഭാഗിക കർഫ്യു ഏപ്രിൽ 22 വരെ തുടരുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha