ഏറെ ആശങ്കയായി ആ വാർത്ത; ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ അധികൃതര്‍, ജൂലൈ ആറു വരെ നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്
മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്ത്യയില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ അധികൃതര്‍. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടിയതായി റീപ്പർട്ട് . യുഎഇ പൗരന്മാര്‍ക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.കാലയളവില്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവര്‍ യാത്രാസമയം പുതുക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.
നേരെത്തെ ജൂണ്‍ 30 വരെയാണ് യുഎഇ യാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നത്. യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് യുഎഇ ഇന്ത്യന്‍ സര്‍വീസുകള്‍ നിരോധിച്ചത്. യുഎഇയില്‍ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്കുള്ള സര്‍വീസിന് വിലക്കില്ല. യുഎഇ വഴി ഇന്ത്യയിലേക്കുള്ള സര്‍വീസുകളും കാര്‍ഗോ സര്‍വീസുകളും നിരോധിച്ചിട്ടില്ല.
ജൂണ്‍ 14 വരെ നിലവിലുണ്ടായിരുന്ന യാത്രാ വിലക്കാണ് ജൂണ്‍ 30 വരെ നീട്ടിയിരുന്നത്. യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പുതുക്കിയ യാത്രാ വിലക്ക് സംബന്ധിച്ച സര്‍ക്കുലര്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു. ഇതുപ്രകാരം ഇന്ത്യക്കാര്‍ക്കു മാത്രമല്ല, കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ വഴി സഞ്ചരിച്ചവര്‍ക്കും മറ്റേതെങ്കിലും രാജ്യം വഴി യുഎഇയിലേക്ക് വരാനാവില്ല.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് യുഎഇ നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അത് ജൂണ്‍ 14ലേക്ക് വീണ്ടും നീട്ടുകയായിരുന്നു.
ഇന്ത്യയില്‍ കൊവിഡ് നിരക്ക് ക്രമേണ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ യുഎഇ യാത്രാ വിലക്ക് പിന്‍വലിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് തിരിച്ചടിയായി പുതിയ തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും അവിടെ നിന്നുള്ള യാത്ര സുരക്ഷിതമല്ലെന്ന യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha