Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഗറാഫ ഗ്യാസ് ദുരന്തം: നാല് പ്രതികള്‍ക്ക് തടവുശിക്ഷ

01 AUGUST 2015 10:21 AM IST
മലയാളി വാര്‍ത്ത.

മൂന്ന് മലയാളികളടക്കം 11 പേരുടെ മരണത്തിനും 42 പേര്‍ക്ക് പരിക്കേല്‍ക്കാനുമിടയായ ഗറാഫ ഗ്യാസ് ടാങ്ക് സ്‌ഫോടനത്തില്‍ നാല് പ്രതികള്‍ക്ക് ദോഹ ക്രിമിനല്‍ കോടതി തടവ് ശിക്ഷ വിധിച്ചു.
കേസിലെ ആദ്യ രണ്ട് പ്രതികളായ ഖത്തര്‍ ഗ്യാസ് എന്ന സ്വകാര്യ ഗ്യാസ് ഏജന്‍സി ജനറല്‍ സൂപ്പര്‍വൈസറായ ഈജിപ്ത് സ്വദേശി, പൊതുമേഖല എണ്ണപാചകവാതക കമ്പനിയായ വുഖൂദിലെ സൂപ്പര്‍വൈസറായ ഇന്ത്യക്കാരനും അഞ്ച് വര്‍ഷം വീതമാണ് തടവ് വിധിച്ചത്. സ്‌ഫോടനം നടന്ന ഇസ്താംബൂള്‍ റസ്‌റ്റോറന്റിലെ ബെയ്ക്കര്‍, അകൗണ്ടന്റ് എന്നിവര്‍ക്ക് രണ്ടുവര്‍ഷം വീതവും തടവുശിക്ഷ വിധിച്ചു. റസ്‌റ്റോറന്റ് ജീവനക്കാര്‍ തുര്‍ക്കി സ്വദേശികളാണ്. സംഭവം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് കോടതിവിധിയുണ്ടാകുന്നത്. തടവുശിക്ഷക്ക് പുറമെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ദയാധനവും പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരവും നല്‍കാനും കോടതി ഉത്തരവിട്ടുണ്ട്. ദശലക്ഷ കണക്കിന് റിയാല്‍ നഷ്ടപരിഹാരം വേണമെന്നാണ് ഇരകളുടെ ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
2014 ഫെബ്രുവരി 27നുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മലയാളികളുമടക്കം ആന്ധ്ര സ്വദേശികളും അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഗറാഫ ലാന്റ്മാര്‍ക്ക് പെട്രോള്‍ സ്‌റ്റേഷന് സമീപം ഇസ്താംബുള്‍ റസ്‌റ്റോറന്റിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ജില്ലയിലെ തിക്കോടി വടക്കെ മുല്ലമറ്റത്ത് മഹ്മൂദിന്റെ മകന്‍ പടിഞ്ഞാറെ ആനക്കണ്ടി സകരിയ്യ (33) കൊയിലാണ്ടി മുചുകുന്ന് കിഴക്കേ മനോളി സുലൈമാന്റെ മകന്‍ റിയാസ് (34) മലപ്പുറം എടവണ്ണപ്പാറ ചീക്കോട് പാലങ്ങാട് അബ്ദുല്‍ സലീം (35) എന്നിവരാണ് മരിച്ച മലയാളികള്‍. അഞ്ച് ഇന്ത്യാക്കാര്‍ക്ക് പുറമെ നാല് നേപ്പാളികളും രണ്ട് ഫിലിപ്പീന്‍സ് സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ടേസ്റ്റി ഹോട്ടലിലെ ജോലിക്കാരായിരുന്നു മരിച്ച മലയാളികള്‍. ഇവിടെ ജോലി ചെയ്യുന്ന നാല് നേപ്പാളികളും മരിച്ചവരില്‍പെടും. നിരവധി മലയാളികളുടെ കടകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശം കൂടിയായിരുന്നു അപകടമുണ്ടായ സ്ഥലം.
പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നാലു വിദേശികള്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും വാദം വിശദമായി കേട്ടശേഷമാണ് ക്രിമിനല്‍ കോടതി ജഡ്ജി വിധി പ്രസ്താവിച്ചത്. ദുരന്തത്തിന് കാരണം ഹോട്ടലില്‍ ഉപയോഗിച്ചിരുന്ന ഓവന്റെ ഗ്യാസ് വാള്‍വ് അടയ്ക്കാഞ്ഞതാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടത്തെിയിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യ, മനപൂര്‍വമല്ലാതെയേ അവിചാരിതമായോ അപായപ്പെടുത്തല്‍, വസ്തുവകകള്‍ക്ക് നാശനഷ്ടം വരുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പ്രധാനമായും ചുമത്തിയത്.
ഇതിന് പുറമെ അപകടമുണ്ടായതില്‍ ഓരോരുത്തരുടെ പങ്കും കുറ്റപത്രത്തില്‍ വ്യക്തമായി വിശദീകരിച്ചിരുന്നു. റസ്‌റ്റോറന്റിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ വുഖൂദ് ഗ്യാസ് വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റിനെ അറിയിക്കാതിരുന്നതാണ് ഇന്ത്യക്കാരനായ സൂപ്പര്‍വൈസര്‍ക്കെതിരായ കുറ്റാരോപണം. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പരിശോധന കൂടാതെ പുതിയ ഗ്യാസ് ലൈന്‍ കണക്ഷന്‍ നല്‍കി അശ്രദ്ധ കാണിച്ചതിനാണ് ഗ്യാസ് ഏജന്‍സി ജീവനക്കാരനായ ഈജിപ്ത് സ്വദേശിക്കെതിരെ കുറ്റം ചുമത്തിയത്. ഓവന്റെ വാല്‍വ് ശരിയായി അടക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് തുര്‍ക്കിഷ് റെസ്‌റ്റോറന്റിലെ ബെയ്ക്കര്‍ക്കെതിരെയുള്ള കുറ്റം. റസ്‌റ്റോറന്റിലെ മുഴുവന്‍ ഗ്യാസ് വാല്‍വുകളും ശരിയായ രീതിയില്‍ അടച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ട കടമ നിര്‍വഹിക്കാതിരുന്നതാണ് അകൗണ്ടന്റിനെതിരെയുള്ള കുറ്റാരോപണം. നാലുപേരും തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ നിഷേധിച്ചിരുന്നു.

ഈ നാല് പേര്‍ക്കുമെതിരായ പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി വിശദമായി പരിശോധിച്ച്,  സാക്ഷിമൊഴികള്‍ കേട്ടശേഷമാണ് വിധി പ്രസ്താവിച്ചത്. കോടതിവിധിക്കെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (59 minutes ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (5 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (5 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (6 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (6 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (6 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (6 hours ago)

മാഞ്ചസ്റ്ററിന് ജയം  (6 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (6 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (6 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (7 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (7 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (7 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (7 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (7 hours ago)

Malayali Vartha Recommends