ഭാര്യയെ നഷ്ടപ്പെട്ട വേദനയിൽ നീറുന്നതിനോടൊപ്പം കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശി; അനാഥയായ ആ പെൺകുട്ടിക്കും പിതാവിനും അരികിലേക്ക് സ്‌പോണ്‍സർ എന്ന രൂപേണ സൗദി പൗരന്‍; മനഃസാക്ഷിയെ കരയിപ്പിക്കുന്ന സംഭവം ഇങ്ങനെ
മനസാക്ഷി ഇതുവരെയും വറ്റിയിട്ടില്ലാത്ത പലരുടെയും ജീവിതകഥകൾ പ്രവാസലോകം ഇതിനോടകം അറിഞ്ഞിട്ടുണ്ട്.... ഇപ്പോൾ ഇതാ അത്തരത്തിലൊരു വ്യക്തിയെയാണ് പ്രവാസലോകം പരിചയപ്പെടാൻ പോകുന്നത്....
ഒരു സൗദി പൗരന്റെ നന്മ മനസ്സിനെയാണ് അറിയാൻ പോകുന്നത്... അമ്മ നഷ്ടപ്പെട്ട ഒരു പിഞ്ചുകുഞ്ഞിനെ സ്വന്തം മകളായി ഏറ്റെടുത്തിരിക്കുകയാണ് സൗദി പൗരൻ..... കേൾക്കുമ്പോൾ മനസ്സിന് കുളിർമ ഉണ്ടാകുന്ന ഒരു സംഭവമാണ് അരങ്ങേറിയിരിക്കുന്നത്.ഒരു വർഷം മുന്നേ നടന്ന ആ സംഭവങ്ങൾ ഇങ്ങനെ;
പ്രായം ഒരാഴ്ച മാത്രമുള്ളപ്പോൾ റഹ്മ എന്ന പെൺകിടാവിന് അമ്മ നഷ്ടമായി. ആദ്യ പ്രസവത്തിലാണ് ഈ വിധി ആ അമ്മയെ തേടി എത്തിയത്. ഭാര്യയെ നഷ്ടപ്പെട്ട വേദനയിൽ നീറുന്നതിനോടൊപ്പം കുഞ്ഞിനെ എങ്ങനെ വളര്‍ത്തുമെന്നറിയാതെ ഹസന്‍ ആബിദീന്‍ എന്ന ബംഗ്ലാദേശ് സ്വദേശി നെഞ്ചുരുകി . അപ്പോഴാണ് അനാഥയായ ആ പെൺകുട്ടിക്കും പിതാവിനും അരികിലേക്ക് സ്‌പോണ്‍സർ എന്ന രൂപേണ സൗദി പൗരന്‍ അവതരിക്കുന്നത്.
സൗദി അറേബ്യയിലെ അല്‍ ജൗഫില്‍ ആയിദ് അല്‍ ശമ്മാരി എന്നയാളുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹസന്‍ ആബിദീന്‍. ഹസന്‍ വിവാഹം കഴിച്ചത് മൂന്നു വര്‍ഷം മുമ്പായിരുന്നു.
വിവാഹശേഷം ഭാര്യയെയും ആയിദ് അല്‍ ശമ്മാരിയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു . രണ്ടുപേരും ആ വീട്ടില്‍ തന്നെ ജോലി ചെയ്തു ജീവിക്കുകയായിരുന്നു. ഇതിനിടയിൽ ഹസന്റെ ഭാര്യ ഗര്‍ഭിണിയായി. അല്‍ ജൗഫ് ആശുപത്രിയില്‍ പ്രസവിച്ചു . പക്ഷെ റഹ്മയെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഹസന്റെ ഭാര്യ മരിച്ചു.
പ്രസവ സമയത്ത് നിരവധി സങ്കീര്‍ണതകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത് . ഭാര്യയുടെ മൃതദേഹം അല്‍ജൗഫില്‍ ഖബറടക്കി. ഇങ്ങനെ ഒരു സാഹചര്യത്തിലായിരുന്നു സ്‌പോണ്‍സര്‍ ആയിദ് അല്‍ ശമ്മാരി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായത് .
സ്‌പോണ്‍സറുടെ ഭാര്യ ഉമ്മുസൈഫും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു . രണ്ടു കുഞ്ഞുങ്ങളെയും സ്‌പോണ്‍സറുടെ ഭാര്യ തന്നെ മുലയൂട്ടുന്ന അപൂർവ കാഴ്ച്ചയാണ് അവിടെ ഉണ്ടായത് . കഴിഞ്ഞ ഒന്നര വര്‍ഷമായി റഹ്മയെ സ്വന്തം മകളായി അവര്‍ വളര്‍ത്തുകയാണ്. മനസാക്ഷിയെ കുളിർമ്മ കൊള്ളിക്കുന്ന സംഭവം.
https://www.facebook.com/Malayalivartha