ആകാശവാതിലുകൾ തുറന്ന് ഗൾഫ് രാഷ്ട്രങ്ങൾ; ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുകൾ ഓർമിപ്പിച്ച് ഇന്ത്യൻ എംബസി
ഗൾഫ് രാഷ്ട്രങ്ങൾ വിലക്കുകൾ നീക്കി യാത്രക്കാരെ വരവേൽക്കാൻ തുടങ്ങിക്കഴിഞ്ഞു. വളരെ ഏറെ നിർണായകമായ ഘട്ടത്തിലേക്കാണ് ഏവരും കടക്കുന്നത്. കൊറോണ വ്യാപനം നൽകിയ കടമ്പകൾ താണ്ടി പ്രവാസികൾ പഴയ രീതിയിലേക്ക് കടക്കുമ്പോൾ ഏറെ ആശ്വാസമാണ് കാണുവാൻ സാധിക്കുന്നത്. ഒട്ടുമിക്കവരും യാത്രയ്ക്കായി തയ്യാറെടുക്കുകയാണ്. അവർ മറക്കാതിരിക്കാൻ ചില മാനദണ്ഡങ്ങൾ ഒന്നുകൂടെ ഓർമിപ്പിക്കുകയാണ് ഇന്ത്യൻ എംബസ്സി.
ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള യാത്ര സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുകൾ ഓർമിപ്പിച്ച് ഇന്ത്യൻ എംബസി രംഗത്ത് എത്തിയിരിക്കുകയാണ്. ട്വീറ്ററിലൂടെയാണ് അവര്‍ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പുകള്‍ യാത്രക്കാരെ ഓര്‍മ്മിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ടൂറിസ്റ്റ് വിസയിലോ, കുടുംബ വിസയിലോ ഖത്തറിലേക്ക് വരാൻ സാധിക്കില്ല. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് എത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിബന്ധനകൾ സംബന്ധിച്ചാണ് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നത്.
കൊറോണ വ്യാപനം കാരണം ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിബന്ധനകളിൽ പല തരത്തിലുള്ള ഇളവ് ഖത്തര്‍ നല്‍കിയിട്ടുണ്ട്. എന്നാൽ സന്ദർശകവിസയിലെത്തുന്ന കുട്ടികളുടെ യാത്രകൾക്ക് ഇതുവരെ ഖത്തര്‍ അനുമതി നല്‍കിയിട്ടില്ല. കുടുംബ സന്ദർശകവിസക്ക് അപേക്ഷിച്ച പലരും കുട്ടികളുടെ കാര്യം വീണ്ടും ഉന്നയിച്ച് സാഹചര്യത്തിലാണ് ഖത്തര്‍ എംബസി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിബന്ധന വീണ്ടും ഏവരെയും ഓര്‍മ്മിപ്പിക്കുന്നത്.
അതോടൊപ്പം തന്നെ ആഗസ്റ്റ് രണ്ട് മുതൽ നേപ്പാൾ, ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ എന്നീ രാജ്യങ്ങള്‍ക്ക് പുതിയ നിബന്ധനയാണ് ഖത്തര്‍ ഇറക്കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാജ്യങ്ങളെ റെഡ്, യെല്ലോ, ഗ്രീൻ എന്നിങ്ങളെ പട്ടികളായാണ് ഖത്തര്‍ തിരിച്ചിട്ടുള്ളത്. കുടുംബ വിസ, സന്ദർശകവിസ എന്നിവയില്‍ അപേക്ഷ നല്‍കിയ പലര്‍ക്കും അടുത്തിടെ വിസ ലഭിക്കുകയുണ്ടായി.
വിമാന ടിക്കറ്റും ക്വാറൻറീൻ ഹോട്ടലും ബുക്ക് ചെയ്ത് എയർപോർട്ടിലെത്തുമ്പോള്‍ പലര്‍ക്കും യാത്ര മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. നിരവധി പേരാണ് ഇത്തരത്തില്‍ ടിക്കറ്റ് കിട്ടാതെ നിരാശയിലാകുന്നത്. പലരും പരാതിയുമായി എംബസിയെ ബന്ധപ്പെട്ടപ്പോള്‍ ആണ് ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തി എംബസി രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha