ഗൾഫിലേക്ക് എത്തിച്ചേരാൻ പ്രവാസികൾ കടക്കേണ്ട കടമ്പകൾ ഏറെ; കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ എത്തിയ പ്രവാസിക്ക് കിട്ടിയത് മുട്ടൻ പണി, നമ്മുടെ ആരോഗ്യവകുപ്പിന്റെ വക കിട്ടിയ പണി മൂലം നഷ്ടമായത് ടിക്കറ്റ് തുകയായ 1,46000 രൂപ, പ്രവാസികളെ ജാഗ്രതൈ പണി വരുന്നുണ്ടേ....

നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാ നേരിട്ടുള്ള വിമാനയാത്രയ്ക്ക് അനുമതി നൽകി ഗൾഫ് രാഷ്ട്രങ്ങൾ. എന്നാൽ ഗൾഫിലേക്ക് എത്തിച്ചേരാൻ പ്രവാസികൾ കടക്കേണ്ട കടമ്പകൾ ഏറെയാണ്. ഒരു ടിക്കറ്റിന് നൽകേണ്ടത് ലക്ഷങ്ങൾ. ഇതുപോരാഞ്ഞിട്ട് ആർടിപിസിആർ ടെസ്റ്റ് തുടങ്ങി അതത് രാഷ്ട്രങ്ങളിലേക്ക് എത്തിച്ചേരുന്നതുവരെയുള്ള മറ്റ് ചിലവുകൾ വേറെയും. എന്നാൽ അവിടെയും അവസാനിക്കുന്നില്ല. കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ എത്തിയ പ്രവാസിക്ക് കിട്ടിയത് മുട്ടൻ പണി. അതും നമ്മുടെ ആരോഗ്യവകുപ്പിന്റെ വക.
ഒരു സോഫ്റ്റ് വെയർ എൻജിനീയറുടെ കുവൈത്ത് യാത്രയിൽ അവസാന നിമിഷം വരെ ‘സസ്പെൻസ് നിറച്ച്’ ആരോഗ്യ വകുപ്പ്. മറ്റുള്ളവരെ കാത്തിരിക്കുന്ന അനാസ്ഥ. പിശകുകൾ കൊണ്ടു നിറഞ്ഞ ആർടിപിസിആർ പരിശോധന ഫലവുമായി എത്തിയ യുവാവിനു യാത്രാനുമതി നിഷേധിക്കപ്പെട്ടു. പിന്നാലെ നഷ്ടമായത് ടിക്കറ്റ് തുകയായ 1,46000 രൂപ. കാത്ത് നിൽക്കാതെ രണ്ടാമതും പരിശോധന നടത്തി. വീസ കാലാവധി തീരുന്ന ദിവസമാണ് യുവാവ് കുവൈത്തിലേക്കു വിമാനം കയറിയത്. കരീപ്ര
ആരോഗ്യ വകുപ്പ് അധികൃതർ ആശങ്കയുടെ യാത്ര സമ്മാനിച്ചത് സ്വദേശിയായ യുവാവിനാണ്. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്.
ചെറിയ അവധിക്കായി നാട്ടിലെത്തിയ യുവാവിന് തിരികെ പോകാൻ കോവിഡ് നിയന്ത്രണങ്ങൾ മൂലം വീസ കാലാവധിയുടെ അവസാനദിവസങ്ങൾ വരെ കാത്തിരിക്കേണ്ടിവന്നു. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപു ഐസിഎംആർ പട്ടികയിലുള്ള ലാബിൽ നിന്ന് നടത്തിയ ആർടിപിസിആർ പരിശോധന ഫലം വേണമെന്നതാണു അതികൃതർ മുന്നോട്ട് വച്ച ചട്ടം എന്നത്. ജില്ലയിൽ ഒരേയൊരു സർക്കാർ ആശുപത്രി മാത്രമാണ് ഐസിഎംആർ ലിസ്റ്റിൽ ഉണ്ടായിരുന്നത്. അവിടെ എത്തി പരിശോധനയും നടത്തി. യാത്രയ്ക്ക് ഏതാനും മണിക്കൂറുകൾ മുൻപ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ലഭിച്ചു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ മാറിമറിഞ്ഞത് വിലാസം മുതൽ രേഖപ്പെടുത്തിയിട്ടുള്ള മിക്ക വിവരങ്ങളിലും നിറയെ തെറ്റ്. കൂടാതെ പാസ്പോർട്ട് വിവരങ്ങളും ഇതിൽ ചേർത്തിരുന്നില്ല.
ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാനായിരുന്നു നിർദേശം നൽകിയത്. എന്നാൽ സർട്ടിഫിക്കറ്റ് തിരുത്തിയാൽ ക്രിമിനൽ കുറ്റമാകും. ലഭിച്ച സർട്ടിഫിക്കറ്റുമായി യാത്രയ്ക്ക് എത്തിയ യുവാവിനെ വിമാനത്താവളത്തിൽ നിന്നും അധികൃതർ മടക്കി അയച്ചു. പിന്നീട് നെട്ടോട്ടമായിരുന്നു. തിരുവനന്തപുരത്തെ മറ്റൊരു ലാബിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നേടുകയായിരുന്നു യുവാവ്. കാര്യമായ ലഗേജ് പോലും എടുക്കാതെ വിമാനത്താവളത്തിലേക്കുള്ള ഓട്ടമായിരുന്നു. കുവൈത്തിലെത്തി ജോലിയിൽ പ്രവേശിച്ച യുവാവ് നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഇത്തരം സംഭവങ്ങൾ നേരത്തെ തന്നെ പ്രവാസികൾ തിരിച്ചറിയേണ്ടതാണ്. ഇല്ലേൽ നെട്ടോട്ടമോടേണ്ട അവസ്ഥ ഉണ്ടാകും.
https://www.facebook.com/Malayalivartha



























