ഒക്ടോബറോടെ പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ, സെപ്റ്റംബർ അവസാനിക്കുന്നതോടെ തന്നെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെമെന്ന് സൂചന
കൊറോണ വ്യാപനം മൂലമുള്ള വിലക്കുകൾ നീക്കിയപ്പോൾ ഗൾഫ് രാഷ്ടങ്ങളിലേക്ക് പ്രവാസികളുടെ ഒഴുക്കാണ് കാണുവാൻ സാധിച്ചത്. എന്നാൽ മാസങ്ങളോളം ജോലി ഇല്ലാതെ നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ കഴുത്തറുത്ത് ഇരട്ടിയിലധികം തുകയാണ് വിമാനക്കമ്പനികൾ ഈടാക്കുവാരുന്നത്. അയർലൈനുകളുടെ അധിക ബാധ്യത യാത്രക്കാരിൽ കെട്ടിവയ്ക്കുകയാണ് എന്നാണ് വിമർശനം ഉയരുന്നത്. എന്നാൽ പ്രവാസികൾക്ക് ആശ്വസിക്കാം ഉടൻ തന്നെ ആ വാർത്ത എത്തും....
ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒക്ടോബറോടെ കുറയുമെന്ന് ട്രാവൽ-ടൂറിസം മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചപ്പോൾ തന്നെ ഈജിപ്തിൽ നിന്നും ഇന്ത്യയിൽ നിന്നും ഉണ്ടായിരുന്ന നിരക്കിനെക്കാൾ 30% വരെ കുറവ് ഇതിനകം പ്രകടമായിട്ടുണ്ടെന്നാണ് ഇവരുടെ വിശദീകരണം. മാസങ്ങൾക്ക് ശേഷം നേരിട്ടുള്ള സർവീസ് പുനരാരംഭിച്ചപ്പോൾ അതിഭീമമായ ടിക്കറ്റ് നിരക്കാണ് ഈടാക്കിവരുന്നത്. എന്നാൽ 30%വരെ കുറവിൽ 350-370 ദിനാറിന് ഇപ്പോൾ ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
കുവൈത്തിൽ എത്തിപ്പെടാനുള്ളവരുടെ ബാഹുല്യവും വിമാനങ്ങളുടെ എണ്ണത്തിലുള്ള കുറവും അമിത നിരക്കിന് വഴിയായി. സെപ്റ്റംബർ അവസാനിക്കുന്നതോടെ തന്നെ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് സൂചന. അതോടെ കോവിഡിന് മുമ്പുണ്ടായിരുന്ന പതിവ് നിരക്കിൽ ടിക്കറ്റ് ലഭ്യമാവുമെന്ന് ട്രാവൽ ഏജൻസികൾ കരുതുന്നു. കൂടാതെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസ് രണ്ടാഴ്ചക്കകം വിപുലപ്പെടുത്തുമെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. പൂർണതോതിൽ പ്രവർത്തനം അനുവദിക്കുന്നതിനു വരെ സാധ്യതയുണ്ടെന്ന് കുവൈറ്റിലെ അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്ത ദിവസം ചേരുന്ന കോവിഡ് എമർജൻസി കമ്മിറ്റി യോഗം സ്ഥിതി വിലയിരുത്തുനാടാണ്.
ഇതിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് നിർണായകമാകും. നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് ഈ വാർത്ത. പ്രതിദിന പരമാവധി യാത്രക്കാരുടെ എണ്ണം 10000ത്തിൽ പരിമിതപ്പെടുത്തിയതിനാൽ തന്നെ പ്പോൾ ടിക്കറ്റുകൾക്ക് വൻ നിരക്കാണ്. ഇന്ത്യയിൽനിന്ന് പ്രതിദിനം 768 സീറ്റുകളാണ് കുവൈറ്റിലേക്ക് അനുവദിച്ചിട്ടുള്ളത്. ഇതിൽ പകുതി കുവൈത്ത് എയർവേസും ജസീറ എയർവേസും പങ്കിടുന്നതാണ്. 50 ശതമാനം സീറ്റുകൾ ഇന്ത്യൻ വിമാന കമ്പനികൾക്കാണ് മാറ്റിവച്ചിട്ടുള്ളത്. ആയതിനാൽ തന്നെ വിചാരിച്ച സമയത്ത് ടിക്കറ്റ് ലഭിക്കുന്നില്ല. ദീർഘകാലമായി അവധിയെടുത്ത് നാട്ടിൽ പോകാത്ത പ്രവാസികൾ നിരവധിയാണ്. യാത്രാസൗകര്യങ്ങളിലെ അനിശ്ചിതത്വമാണ് ആളുകളെ പിന്തിരിപ്പിക്കുന്നത്.
ആയതിനാൽ തന്നെ രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നതിനാൽ രണ്ടാഴ്ചക്കുശേഷം നിയന്ത്രണങ്ങൾ നീക്കാൻ സാധ്യതയുണ്ടെന്നാണ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം കുവൈറ്റിലെ പ്രതിദിന കോവിഡ് കേസുകൾ 70ൽ താഴെയായി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി 170ന് മുകളിലാണ് ഉള്ളത്. ഒന്നോ രണ്ടോ മരണം മാത്രമേ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. 1500ൽ താഴെ ആക്ടിവ് കോവിഡ് കേസുകൾ മാത്രമേ കുവൈത്തിൽ നിലവിലുള്ളൂ. ഇതിൽ പലരും ഗുരുതരാവസ്ഥയോ രോഗലക്ഷണമോ പോലും ഇല്ലാതെ വീട്ടിൽ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയുകയാണ്. ഇതേനില തുടരുകയാണെങ്കിൽ ഈ മാസം അവസാനത്തോടെ കോവിഡ് മുക്തമാകാനും സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha