സൗദിക്ക് പുറകെ യുഎഇയും; മലയാളികൾക്ക് കനത്ത തിരിച്ചടിയാകും. മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ സ്വദേശിവതകരണം ശക്തമാക്കി യുഎഇയും
യുഎഇ സുവർണജൂബിലി ആഘോഷത്തിലേക്ക കടക്കുകയാണ്. ഇതിന്റെ ഭാഗമായി 50 പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ പദ്ധതികളിൽ രണ്ടാംഘട്ടത്തിലുള്ളത് മലയാളികളെയടക്കം ബാധിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏറെ ആശങ്കയോടെയാണ് സ്വദേശിവത്കരണത്തെ പ്രവാസികൾ ഉറ്റുനോക്കുന്നത്....
മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ സ്വദേശിവതകരണം ശക്തമാക്കി യുഎഇയും. സുവർണജൂബിലിയോടനുബന്ധിച്ചുള്ള പ്രഖ്യാപനങ്ങളിൽ വ്യക്തമാക്കുന്നത് ഏറെ ഞെട്ടിക്കുന്നവയാണ്. രണ്ടാം ഘട്ട പ്രഖ്യാപനങ്ങളിൽ 5 വർഷം പൂർത്തിയാകുമ്പോൾ 10% ജീവനക്കാർ സ്വദേശികളാകണം, നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുക തുടങ്ങിയവ പ്രവാസികൾക്കു തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
നഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചുകഴിഞ്ഞു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും അധികൃതർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു ലക്ഷം രൂപ) ബോണസ് നൽകുന്നതാണ്. സ്വകാര്യ മേഖലയിൽ കൂടുതൽ ആനുകൂല്യങ്ങളോടെ 75,000 സ്വദേശികൾക്കു തൊഴിലവസരം ഉറപ്പാക്കുകയും ചെയ്യും.
അതോടൊപ്പം തന്നെ നഴ്സിങ്-മിഡ്‌വൈഫ് രംഗത്തു സ്വദേശികൾക്കു കൂടുതൽ തൊഴിലവസരങ്ങളൊരുക്കാനുള്ള പദ്ധതികൾക്ക് ഏപ്രിലിൽ തുടക്കമായിരുന്നു. നഴ്സിങ് രംഗത്തെ സ്വദേശിവൽക്കരണം ആയിരക്കണക്കിനു മലയാളികളെ ബാധിക്കും. കൂടാതെ സ്വദേശിവത്കരണം നടത്തുന്നത് ഇപ്രകാരമാണ്....
∙ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾ പ്രതിവർഷം 2% എന്ന തോതിൽ 5 വർഷത്തേക്കു സ്വദേശി ജീവനക്കാരുടെ എണ്ണം കൂട്ടണം. 5 വർഷം പൂർത്തിയാകുമ്പോൾ 10% ജീവനക്കാർ സ്വദേശികളാകണം.
∙ സ്വകാര്യ മേഖലയിൽ 20,000 ദിർഹത്തിൽ താഴെ ശമ്പളം ഉള്ളവരുടെ പെൻഷൻ ഫണ്ടിലേക്ക് 5 വർഷത്തേക്കു നിശ്ചിത തുക വകയിരുത്തും. ഇവരുടെ ഓരോ കുട്ടിക്കും 800 ദിർഹം പ്രതിമാസം അലവൻസ്.
https://www.facebook.com/Malayalivartha