ഒമാന്റെ തീരുമാനം മലയാളികളെ ബാധിക്കും; 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിലേക്ക് രാജ്യം, 3 മാസം പരിശീലനം പൂർത്തിയാക്കിയാണ് സ്വദേശികൾ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിക്കെത്തി
കൊറോണ വ്യാപന നാളിക പ്രതിസന്ധികൾ ഒന്നൊന്നായി മാറുമ്പോൾ പ്രവാസികൾക്ക് ദുരിതം നൽകി നിബന്ധനകൾ കടുപ്പിക്കുകയാണ് ഗൾഫ് രാഷ്ട്രങ്ങൾ. യുഎഇയും സ്വദേശിവത്കരണം കടുപ്പിക്കുന്നു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് കേട്ടത്. പിന്നാലെ മറ്റൊരു ഗൾഫ് രാഷ്ട്രവും രംഗത്ത് എത്തിയിരിയ്ക്കുകയാണ്....
പ്രധാന തസ്തികകളിലടക്കം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് ഒമാൻ. ഇതിനോടകം തന്നെ വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പരീക്ഷകൾക്കു തുടക്കം കുറിച്ചു. ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ സ്വദേശികളെ ഉടൻ നിയമിക്കുന്നതാണ്. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിനാണ് നീക്കം നടക്കുന്നത്.
അതോടൊപ്പം തന്നെ സ്വകാര്യ ആരോഗ്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള 'ബാദിർ' ക്യാംപെയ്ന്റെ ആദ്യഘട്ടമായി 228 പേർ ജോലിയിൽ പ്രവേശിച്ചതായി അധികൃതർ അറിയിച്ചു. 185 നഴ്സുമാർക്കും 43 ഡന്റിസ്റ്റുകൾക്കുമാണു നിയമനം നൽകിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ലൈസൻസ് നേടി, സർക്കാർ ആശുപത്രികളിൽ 3 മാസം പരിശീലനം പൂർത്തിയാക്കിയാണ് സ്വദേശികൾ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നത്.
കൂടാതെ ഇവർക്കു തൊഴിൽ മന്ത്രാലയം സാമ്പത്തിക സഹായം നൽകുന്നതാണ്. ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷ ആവശ്യമുള്ള കുടുംബത്തിലെ കുട്ടികൾക്കും തൊഴിൽ ഉറപ്പാക്കുകയും ചെയ്യും. ഫിനാൻസ്, അക്കൌണ്ടിങ്, മാനേജ്മെന്റ്, ഡ്രൈവർ തസ്തികകളിൽ ജനുവരി മുതൽ സ്വദേശികൾക്കു മാത്രമാണ് നിയമനം ഉണ്ടാകുക.
എന്നാൽ ഇത് മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ബാധിച്ചിരിക്കുകയാണ്. ഹോം ഡെലിവറിയടക്കം നൂറിലേറെ തസ്തികകളിലെ വീസ നിരോധനത്തിനു പുറമേയാണ് ഇത്. പല മേഖലകളിലെയും ഡ്രൈവർ തസ്തികകളിൽ നിന്നു പ്രവാസികളെ ഒഴിവാക്കുകയാണ്. ഇത് കടുത്ത ആശങ്കയാണ് പ്രവാസികൾക്ക് നൽകുന്നത്.
https://www.facebook.com/Malayalivartha