കുവൈത്തില്‍ 80 ശതമാനം പേരും രണ്ടാം ഡോസ് സ്വീകരിച്ചു; നവംബറോടെ മുഴുവന്‍ പേര്‍ക്കും രണ്ടു ഡോസ് വാക്സിന് നല്കാന് കഴിയുമെന്ന് അധികൃതർ
വാക്സിൻ കൂടുതൽപേർക്ക് ലഭ്യമാക്കി കുവൈത്ത്. രാജ്യത്ത് 80 ശതമാനം പേരും കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുകയുണ്ടായി. രണ്ടാം ഡോസ് ഇപ്പോള്‍ ഒന്നര മാസത്തെ ഇടവേളയിലാണ് നല്‍കുന്നത്. നേരത്തേ നിശ്ചയിച്ചുനല്‍കിയ അപ്പോയിന്റ്മെന്റ് തീയതി മാറ്റി നല്‍കുകയാണ്. അതുകൊണ്ടുതന്നെ, നവംബറോടെ മുഴുവന്‍ പേര്‍ക്കും രണ്ടു ഡോസ് വാക്സിന് നല്കാന് കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
അതോടൊപ്പം തന്നെ പരമാവധി ആളുകള്‍ക്ക് വേഗത്തില്‍ കുത്തിവെപ്പെടുത്ത് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ് അധികൃതര്‍ ശ്രമിച്ചിരിക്കുന്നത്.ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷന് കമ്മിറ്റി അംഗം ഡോ. ഖാലിദ് അല്‍ സയീദ് അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റും കൂട്ടായ പരിശ്രമമാണ് കുത്തിവെപ്പ് നടപടികള്‍ വിജയിപ്പിക്കാന്‍ സഹായകമായത്.
അതേസമയം കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതായും അധികൃതർ വ്യക്തമാക്കി. 80 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചുകഴിഞ്ഞു. രണ്ടാം ഡോസ് ഇപ്പോൾ ഒന്നര മാസത്തെ ഇടവേളയിലാണ് നൽകുന്നത്.
കൂടാതെ നേരത്തേ നിശ്ചയിച്ചുനൽകിയ അപ്പോയിൻറ്മെൻറ് തീയതി മാറ്റി നൽകുകയാണ് അധികൃതർ. പരമാവധി ആളുകൾക്ക് വേഗത്തിൽ കുത്തിവെപ്പെടുത്ത് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ് അധികൃതരുടെ ശ്രമം. ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽ സയീദ് അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ പ്രവർത്തകരുടെയും മറ്റും കൂട്ടായ പരിശ്രമമാണ് കുത്തിവെപ്പ് നടപടികൾ വിജയിപ്പിക്കാൻ സഹായകമായത്. കോവിഡ് പ്രതിരോധ രംഗത്ത് ആഗോള സൂചികയിൽ കുവൈത്ത് മികച്ച സ്ഥാനത്താണുള്ളത്.
https://www.facebook.com/Malayalivartha