കുവൈത്തില്‍ ആശ്വാസത്തിന്റെ കാറ്റ് വീശുന്നു; മാസങ്ങളോളമുള്ള വിലക്കുകൾക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് കടക്കുന്നു, ഇതിനകം 70 ശതമാനത്തിലേറെ പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി
ഏറെനാളുകയായുള്ള കടുത്ത വിലക്കുകൾക്ക് പിന്നാലെ കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വന്നതായി കുവൈത്ത് ആരോഗ്യ മന്ത്രി ഷേയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ശക്തമായി തുടരുന്നതായും, ഇതിനകം 70 ശതമാനത്തിലേറെ പേര്‍ക്കും കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിയിച്ചേർത്തു.
ഇതുകൂടാതെ കോവിഡ് വാക്സിനേഷന്‍ എല്ലാവര്‍ക്കും നല്‍കുന്നതിന് രാജ്യം സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന ലോകത്തിലെ കുറച്ച് രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്തും ഇടംപിടിക്കുന്നതായി ആരോഗ്യ മന്ത്രി ഡോ.ബാസില്‍ അസ്സബാഹ് പറഞ്ഞു.
അതേസമയം കുവൈറ്റില്‍ ട്രാഫിക് സിഗ്നലുകളില്‍ നിശ്ചിത വേഗപരിധിക്ക് മുകളില്‍ വാഹനം ഓടിച്ചാല്‍ പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ തൗഹിദ് അല്‍ കന്ദരി അറിയിക്കുകയുണ്ടായി. വിവിധ ട്രാഫിക് സിഗ്നലുകളിലും ഇന്റര്‍ സെക്ഷനുകളിലും 45 മുതല്‍ 80 കിലോ മീറ്റര്‍ വേഗതയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഭൂരിഭാഗം ഇന്റര്‍ സെക്ഷനുകള്‍ക്കും 60 കിലോമീറ്റരാണ് വേഗപരിധി എങ്കിലും 45 ഉം 80 ഉം കിലോ മീറ്റര്‍ വേഗപരിധിയുള്ള ഇടങ്ങളുണ്ട്.
കൂടാതെ ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ പൗരന്മാരും താമസക്കാരും പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഗ്രീന്‍ സിഗ്നലില്‍ പലരും പരമാവധി വേഗതയിലാണ് വാഹനം ഓടിക്കാറുള്ളത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും അമിതവേഗം അവരെ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha