കുവൈറ്റിന് പിന്നാലെ സൗദിയും! സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് 571333 പ്രവാസികള്‍ തൊഴില്‍ ഉപേക്ഷിച്ചു മടങ്ങിയതായി റിപ്പോർട്ട്, കണക്കുകൾ പുറത്ത് വിട്ട് അധികൃതർ
കൊറോണാ വ്യാപനം കൂടുതൽ ദുരിതം നൽകിയത് പ്രവാസികൾക്കാണ്. അതൊക്കെയും ശരിയെന്ന് തെളിയിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം കുവൈറ്റിൽ രണ്ട് ലക്ഷത്തിലേറെ പ്രവാസികൾ തൊഴിൽ ഉപേക്ഷിച്ച് മടങ്ങിയതായുള്ള വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സമാനമായ റിപ്പോർട്ടുകളാണ് സൗദിയിൽ നിന്നും വരുന്നത്...
സ്വദേശവത്കരണം കടുപ്പിച്ചിരിക്കുന്ന സൗദിയിൽ 2021ന്റെ രണ്ടാം പാദം അവസാനിക്കുമ്പോള്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ നിന്ന് 571333 പ്രവാസികള്‍ തൊഴില്‍ ഉപേക്ഷിച്ചു മടങ്ങിയതായി റിപ്പോർട്ട്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാ(GOSI)ണ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ പാദതെക്കാള്‍ 8.52 ശതമാനം കുറവാണെന്നും ഗോസി വ്യക്തമാക്കിയിരിക്കുകയാണ്. പ്രാദേശിക തൊഴില്‍ വിപണിയിലെ പ്രവാസികളുടെ എണ്ണം 2020 ജൂണ്‍ അവസാനം 6,706,459 ആയിരുന്നത് ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ 6,135,126 ആയി കുറഞ്ഞതായും കണക്കുകളിൽ ചൂണ്ടിക്കാണിക്കുന്നു.
അതോടൊപ്പം തന്നെ ഈ കാലയളവില്‍ പൊതു, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആളുകളില്‍ GOSI യുടെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 5.46 ശതമാനം കുറവുണ്ടായതായും കണക്കുകള്‍ ചൂടിക്കാണിക്കുന്നു. 2020 രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 8,674,105 ആയിരുന്ന GOSI ഉപഭോക്താക്കളുടെ എണ്ണം ഈ വര്‍ഷം രണ്ടാം പാദത്തിന്റെ അവസാനത്തില്‍ 8,199,723 ആയി കുറയുകയും ചെയ്തിട്ടുണ്ട്. വലിയൊരുഭാഗം പ്രവാസികളുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം സമാനമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കുവൈറ്റ് തൊഴില്‍ കമ്പോളത്തില്‍ രണ്ടു ലക്ഷത്തിലേറെ പേരുടെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 15 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ജീവനക്കാരാണ് ഈ കാലയളവില്‍ കുവൈറ്റ് തൊഴില്‍ കമ്പോളം വിട്ടതെന്ന് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇങ്ങനെ രാജ്യം വിട്ടവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു വര്‍ഷത്തിനിടെ 1.99 ലക്ഷത്തിലേറെ ജീവനക്കാരുടെ കുറവാണ് കുവൈറ്റിലുണ്ടായത്. അതില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ നഷ്ടമായത് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്കാണ്. 53,000 പേര്‍ക്കാണ് ഈ മേഖയില്‍ നിന്ന് മാത്രം തൊഴില്‍ നഷ്ടമായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയും എണ്ണ വില കുത്തനെ കുറഞ്ഞതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തുണ്ടായ വലിയ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖല കഴിഞ്ഞാല്‍ മൊത്ത, ചില്ലറ വ്യാപാര രംഗം, കാര്‍ റിപ്പയറിംഗ് തുടങ്ങിയ മേഖലയില്‍ നിന്നാണ് കൂടുതല്‍ പ്രവാസികള്‍ നാടുവിട്ടത്. 37,000 ജീവനക്കാരാണ് ഈ മേഖലയില്‍ നിന്ന് പുറത്തുപോയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha