അഞ്ചംഗ സംഘം വീട് വാടകയ്‌ക്കെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തു: വീട്ടിലേക്ക് വരികയായിരുന്ന വ്യാപാരിയെ രണ്ടുപേർ ചേർന്ന് പിന്തുടർന്ന്, ഒരു മണിക്കൂര്‍ മൂമ്പ് മൂന്ന് പ്രതികള്‍ എ സി വെന്റിലേറ്ററിലൂടെ അകത്ത് പ്രവേശിച്ച് വീട്ടിനുള്ളില്‍ കാത്തിരുന്നു: വീട്ടിലെത്തിയെ വ്യവസായിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചു'; യുഎഇയില്‍ ഏഷ്യക്കാരായ 5 പ്രവാസികള്‍ക്ക് വധശിക്ഷ

വ്യവസായിയെ കൊലപ്പെടുത്തിയെന്ന കേസില്‍ യു എ ഇയില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. 21 നും 39 നും ഇടയിലുള്ള അഞ്ചു പേരാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ ഒരാളെ ഇതുവരെയും പിടികൂടിയില്ല. അജ്മാനിലെ വീട്ടില്‍ അതിക്രമിച്ച് കയറി 1,09,000 ദിര്‍ഹം മോഷ്ടിക്കുകയും മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് കൊലപാതകം നടത്തുകയും ചെയ്‌തെന്ന കേസിലാണ് അജ്മാന്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
ഇവർ കൊന്ന വ്യവസായിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ഒരു സുഹൃത്ത് അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. അവിടെയും കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലായിരുന്നു ഞെട്ടിക്കുന്ന കൊലപാതക വിവരം അറിയുന്നത്. വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്നാണ് മൃതദേഹം പൊലീസ് സംഘം കണ്ടെടുത്തത്.
സംഭവത്തെ കുറിച്ച് പൊലിസിന്റെ വാക്കുകൾ ഇങ്ങനെ: കെട്ടിടത്തിലെ സി സി ടി വി ക്യാമറകള്‍ ഉള്‍പെടെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലയാളികളെ സംബന്ധിച്ച് വിവരം ലഭിച്ചത്. വ്യവസായി താമസിച്ചിരുന്ന അതേ കെട്ടിടത്തില്‍ തന്നെ അഞ്ചംഗ സംഘം വീട് വാടകയ്‌ക്കെടുത്താണ് കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിലേക്ക് വരികയായിരുന്ന വ്യവസായിയെ രണ്ട് പേരാണ് പിന്തുടര്‍ന്നത്.
കൃത്യം നടത്തുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പാണ് പ്രതികളെല്ലാം അപാര്‍ട്‌മെന്റില്‍ നിന്ന് ഇറങ്ങിയത്. കൊലപാതകത്തിന് ശേഷം മൂന്ന് പേര്‍ തിരിച്ച് അപാര്‍ട്‌മെന്റില്‍ തന്നെയെത്തി. രണ്ട് പേര്‍ രാജ്യം വിടാനായി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ വിമാനത്തില്‍ കയറുന്നതിന് മുന്നെ ഇവരെ അറസ്റ്റ് ചെയ്തു. അപാര്‍ട്‌മെന്റിലെത്തി മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്തു.
വ്യാപാരിയുടെ പണം കൊള്ളയടിക്കാനായി മറ്റ് നാല് പേര്‍ക്കൊപ്പം കൊലപാതകം ആസൂത്രണം ചെയ്തതായി കേസിലെ മൂന്നാം പ്രതി സമ്മതിച്ചു. വ്യവസായി എത്തുന്നതിന് ഒരു മണിക്കൂര്‍ മൂമ്പ് മൂന്ന് പ്രതികള്‍ എ സി വെന്റിലേറ്ററിലൂടെ അകത്ത് പ്രവേശിച്ച് വീട്ടിനുള്ളില്‍ കാത്തിരുന്നു. പല തവണ കുത്തിയാണ് സംഘം വ്യവസായിയെ കൊലപ്പെടുത്തിയത്. ശേഷം പണവുമായി ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.
https://www.facebook.com/Malayalivartha


























