ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കി; കൂടുതൽ ജാഗ്രതയോടെ പ്രവാസികൾ

സാഹചര്യങ്ങൾ മൂലം പല ചതികളിലുംപെട്ട് പ്രവാസികൾ ഗൾഫ് നാടുകളിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ ഒട്ടനവധിപേരാണ് പല ഗൾഫ് രാഷ്ട്രങ്ങളുടെയും നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുകയാണ്. എത്രതന്നെ മുന്നറിയിപ്പുകൾ നൽകിയാലും ഇത്തരം കാര്യങ്ങൾ അരങ്ങേറുകയാണ് എന്നതാണ് യാഥാർഥ്യം. എന്നാൽ പ്രവാസികൾ ഇനിമുതൽ കൂടുതൽ ജാഗ്രത പാലിക്കണം. കടുത്ത മുന്നറിയിപ്പാണ് ബഹ്‌റൈൻ നൽകുന്നത്.....
ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കിയിരിക്കുകയാണ് അധികൃതര്‍. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് അനധിക്യതമായി താമസിക്കുന്നവരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ കൂടുതൽ വ്യാപകമാക്കിയത്.
കൂടാതെ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും ഇതിനായി നടത്തുന്ന പരിശോധനകൾ കൂടുതൽ ശക്തമാക്കാനാണ് അതോറിറ്റി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അനധികൃതമായി തൊഴിൽ ചെയ്യുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തിയിരുന്നു. മതിയായ രേഖകളില്ലാതെ തന്നെ ജോലി ചെയ്ത നിരവധി പേരെ പിടികൂടിയതായും ഇവരെ ബഹ്റൈനിലേക്ക് തിരിച്ചുവരുന്നതിന് വിലേക്കർപ്പെടുത്തി നാടുകടത്തുമെന്നും അധികൃതർ അറിയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























