ക്വാറന്‍റൈനിലിരിക്കെ പുറത്തിറങ്ങി, അബുദാബിയില്‍ പ്രവാസിമലയാളിക്ക് ലക്ഷങ്ങള്‍ പിഴ

അബുദാബിയില്‍ ക്വാറന്‍റൈനിലിരിക്കെ മൂവിങ് പെര്‍മിറ്റില്ലാതെ പുറത്തിറങ്ങിയ പ്രവാസിമലയാളിക്ക് ലക്ഷങ്ങള്‍ പിഴ.50,000 ദിർഹം അതായത് 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.കായംകുളം സ്വദേശിക്കാണ് ഇത്തരത്തില്‍ പിഴ ലഭിച്ചിരിക്കുന്നത്. ഇയാള്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ സ്മാർട് വച്ച് ധരിച്ച് ഹോം ക്വാറന്റൈനിൽ കഴിയുകയായിരുന്നു.4, 8 ദിവസങ്ങളിൽ വീട്ടിലെത്തി പിസിആർ ടെസ്റ്റ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നെങ്കിലും എത്താതിരുന്നതിനെ തുടർന്ന് ഒൻപതാം ദിവസം പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് കായംകുളം സ്വദേശിക്ക് വിനയായത്.
തുടർന്ന് മഫ്റഖ് ആശുപത്രി, ഡ്രൈവ് ത്രൂ, മിനാ പോർട്ട് അസസ്മെന്റ് സെന്റർ എന്നിവിടങ്ങളിൽ എത്തിയെങ്കിലും അവിടെ പിസിആർ ടെസ്റ്റ് എടുക്കാനാവില്ലെന്ന് അറിയിച്ചതോടെ വീട്ടിൽ തിരിച്ചെത്തിയെന്ന് ഇദ്ദേഹം പറഞ്ഞു. ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി ട്രാക്കർ അഴിച്ചതിനുശേഷം 2 ദിവസങ്ങളിൽ നടത്തിയ 2 പിസിആർ ടെസ്റ്റുകളിലും നെഗറ്റീവായിരുന്നു.എന്നാൽ ഏതാനും ദിവസങ്ങൾക്കകം എസ്എംഎസ് സന്ദേശം വന്നപ്പോഴാണ് വൻതുക പിഴ ഒടുക്കിയ വിവരം ഇദ്ദേഹം അറിയുന്നത്.ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷനിൽ പരാതിപ്പെട്ട് അനുകൂല മറുപടിക്കായി കാത്തിരിക്കുകയാണ് ഇദ്ദേഹം.
അതേസമയം ആരോഗ്യ വിഭാഗത്തിൽ നിന്ന് അനുമതി ലഭിച്ചതനുസരിച്ചാണ് പിസിആർ ടെസ്റ്റ് എടുക്കാൻ പുറത്തുപോയതാണ് പോയതെന്നാണ് ഇദ്ദേഹം പറയുന്നത്.യുഎഇയിലെ നിയമം അനുസരിച്ച് ക്വാറന്റൈൻ കാലയളവിൽ പരിധി വിട്ട് പുറത്തുപോകാൻ പാടില്ല.അടിയന്തര ഘട്ടങ്ങളിൽ പുറത്തുപോകാണമെങ്കില്‍ ആരോഗ്യ വിഭാഗത്തിൽ നിന്ന് മൂവിങ് പെർമിറ്റ് എടുക്കണം.ക്വാറന്റൈൻ സ്ഥലത്തുനിന്ന് പുറപ്പെടുന്ന സമയം മുതൽ തിരിച്ചെത്തുന്ന സമയം വരെ കണക്കാക്കി അത്രയും നേരത്തേക്കാണ് മൂവിങ് പെർമിറ്റ് എടുക്കേണ്ടത്. അനുമതി കംപ്യൂട്ടർ ഫയലിൽ രേഖപ്പെടുത്തി എന്ന് ഉറപ്പാക്കണം.
അടിയന്തര ഘട്ടത്തിൽ ആശുപത്രിയിലേക്ക് പോകേണ്ടിവന്നാൽ വീട്ടിൽനിന്ന് ഇറങ്ങിയ സമയം മുതൽ മൂവിങ് പെർമിറ്റിൽ രേഖപ്പെടുത്താൻ ആശുപത്രി അധികൃതരോട് ആവശ്യപ്പെടണം. എന്നാല്‍ ഇദ്ദേഹം മൂവിങ് പെര്‍മിറ്റില്ലാതെയാണ് പുറത്തിറങ്ങിയതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്തരം നിയമ ലഘനം നടത്തുന്നവര്‍ക്ക് 50,000 ദിർഹമാണ് പിഴ ചുമത്തുന്നത്.
https://www.facebook.com/Malayalivartha


























