വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല; പ്രവാസികൾക്ക് ഇനിമുതൽ ആശ്വാസത്തോടുകൂടെ യാത്ര ചെയ്യാം; ബഹ്‌റൈന്‍ പോലുള്ള രാഷ്ട്രങ്ങൾ യാത്രാ നടപടികൾ കൂടുതൽ സുതാര്യമാക്കി അധികൃതർ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം, നിബന്ധനകൾ പുതുക്കി ബഹ്‌റൈൻ
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തുകയാണ്. പ്രവാസികൾക്ക് ഇനിമുതൽ ആശ്വാസത്തോടുകൂടെ തന്നെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് യുഎഇ, ബഹ്‌റൈന്‍ പോലുള്ള രാഷ്ട്രങ്ങൾ യാത്രാ നടപടികൾ കൂടുതൽ സുതാര്യമാക്കിയിരിക്കുകയാണ്. അത്തരത്തിൽ ബഹ്‌റൈനിൽ നിന്നും ഒരു വാർത്തയാണ് പുറത്ത് വരുന്നത്. യാത്രക്കാർക്കായി യാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുകയാണ്. പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ അനുസരിച്ച്...
യാത്രക്കാർക്കായി യാത്രാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ലളിതമാക്കിയിരിക്കുകയാണ്. പുതുക്കിയ യാത്രാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ താമസരേഖ കാണിക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ അറിയിക്കുകയുണ്ടായി. വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഇതു ബാധകമാണ്.
അതോടൊപ്പം തന്നെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും ബഹ്‌റൈനില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു യാത്രക്കാര്‍ താമസരേഖയും ഹാജരാക്കേണ്ടതില്ലെന്ന അറിയിപ്പ് എയര്‍ ഇന്ത്യ പുറത്തിറക്കിയത്. ഇത് അനവധി പ്രവാസികൾക്ക് ആശ്വാസമായി മാറിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയോ ബഹ്‌റൈനോ അംഗീകരിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ യാത്ര പുറപ്പെടും മുമ്പുള്ള കൊവിഡ് പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല എന്നാണ് മറ്റൊരു അറിയിപ്പ്. ബഹ്‌റൈനില്‍ 10 ദിവസത്തെ ക്വാറന്‍റൈനും ഇവര്‍ക്ക് ആവശ്യമില്ല. അതേസമയം, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ക്യുആര്‍ കോഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത ആറു വയസിന് മുകളിലുള്ള യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് യാത്രാ വേളയില്‍ ഹാജരാക്കിയിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണമെന്നും നിബന്ധനയും അധികൃതർ മുന്നോട്ട് വച്ചിട്ടുണ്ട്. സ്‌കാന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പിഡിഎഫ് സര്‍ട്ടിഫിക്കറ്റും കൈവശമുള്ള അതിന്‍റെ പ്രിന്റൗട്ടും സമാനമായിരിക്കണമെന്നതാണ് നൽകിയിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ അധികൃതര്‍ കര്‍ശന പരിശോധന നടത്തുന്നതിനാല്‍ യാത്രക്കാര്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്നും എയര്‍ ഇന്ത്യ ഓര്‍മിപ്പിക്കുമായുണ്ടായി.
ഇതുകൂടാതെ ആറു വയസില്‍ താഴെയുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ട ആവശ്യമില്ല. വാക്‌സിന്‍ സ്വീകരിക്കാത്ത 12 വയസ്സിന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ താമസ സ്ഥലത്ത് 10 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടതാണ്.
വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരുമായ യാത്രക്കാര്‍ ബഹ്‌റൈനില്‍ എത്തിയാല്‍ തന്നെ മൂന്ന് പിസിആര്‍ ടെസ്റ്റുകള്‍ നടത്തണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ആദ്യത്തേത് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ വെച്ചും രണ്ടാം ടെസ്റ്റ് അഞ്ചാം ദിവസവും മൂന്നാം ടെസ്റ്റ് പത്താം ദിവസവുമാണ് നടത്തേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. നിബന്ധനകൾ ലളിതമാക്കിയെങ്കിലും ഓരോന്നും കൃത്യമായി തന്നെ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha