യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം

ഇടിയുടെ ആഘാതത്തില്‍ ജാൻവി 100 അടിയോളം അകലേക്ക് ... പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് ഏകദേശം 262 കോടി രൂപ നഷ്ടപരിഹാരം
യുഎസിൽ പൊലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ സിയാറ്റിൽ മുൻസിപ്പാലിറ്റി. 2023ലാണ് അമിത വേഗതയിലെത്തിയ പൊലീസ് വാഹനമിടിച്ച് ആന്ധ്രപ്രദേശ് സ്വദേശിനിയായ ജാന്‍വി കണ്ഡുല(23) കൊല്ലപ്പെട്ടത്.
ദീർഘനാളത്തെ നിയമനടപടികൾക്കും പ്രതിഷേധങ്ങൾക്കും ശേഷമാണ് കുടുംബത്തിന് അനുകൂലമായ വിധി വന്നത്. 2023 ജനുവരി 23-നാണ് പൊലീസ് ഓഫിസർ കെവിൻ ഡേവ് ഓടിച്ച പട്രോളിങ് വാഹനം ജാൻവിയെ ഇടിച്ചുതെറിപ്പിച്ചത്. മണിക്കൂറിൽ 119 കിലോമീറ്റർ വേഗതയിലാണ് ഓഫിസർ വാഹനം ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ജാൻവി 100 അടിയോളം അകലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടസമയത്ത് വാഹനത്തിനകത്തുനിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പരിഹസിച്ച് പൊട്ടിച്ചിരിക്കുന്ന വിഡിയോ പിന്നീട് പുറത്തുവന്നിരുന്നു. ഡാനിയേല്‍ ഓഡറര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോഡി ക്യാമിലെ ദൃശ്യമാണ് പുറത്തുവന്നത്. തുടർന്ന് ഡാനിയേൽ ഔഡററെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന കെവിൻ ഡേവിനെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയും 5,000 ഡോളർ പിഴ ശിക്ഷ വിധിക്കുകയുമായിരുന്നു.
"
https://www.facebook.com/Malayalivartha


























