പ്രവാസികേൾ നടുക്കി വീണ്ടും ഒമിക്രോൺ; യുഎഇയ്ക്ക് പിന്നാലെ കുവൈറ്റിലും ഒമിക്രോൺ കണ്ടെത്തി; കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനിൽ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ അതികൃതികൾ വരിഞ്ഞ് മുറുക്കിയിരിക്കുകയാണ് ഓരോ രാഷ്ട്രങ്ങളും. പ്രത്യേകിച്ച് പ്രവാസികൾ ഏവരും ആശ്രയിച്ചുപോരുന്ന സൗദി അറബ്യയിലും യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചതിനെ പിന്നാലെ മറ്റൊരു ഗൾഫ് രാഷ്ട്രത്തിലും കണ്ടെത്തി. പ്രവാസികളെ നടുക്കി കുവൈറ്റിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒമിക്രോണ്‍ വൈറസിന്റെ ആദ്യ പോസിറ്റീവ് കേസ് രാജ്യത്ത് സ്ഥിരീകരിച്ചതായാണ് ലഭ്യമാകുന്ന വിവരം. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനിലാണ് കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ സൗദിയിലും യുഎഇയിലും ഒമിക്രോണ്‍ വകഭേദം നേരത്തേ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അല്‍ സനദ് ആണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനില്‍ വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയാണ് ചെയ്തത്. ഒമിക്രോണ്‍ കണ്ടെത്തിയ യാത്രക്കാരന്‍ നേരത്തെ തന്നെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നുതായും അദ്ദേഹം അറിയിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച ഇദ്ദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാണ് ഇപ്പോഴുള്ളതെന്നും ഡോ അബ്ദുള്ള അല്‍ സനദ് മാധ്യമങ്ങളെ അറിയിച്ചു.
കൂടാതെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈറ്റ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ആരോഗ്യസാഹചര്യത്തെ കുറിച്ച് ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. ആയതിനാൽ തന്നെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഭ്യര്‍ഥിച്ചു. നിലവില്‍ രാജ്യത്ത് ലഭ്യമായ ഫൈസര്‍, ബയോണ്‍ടെക് ഉള്‍പ്പെടെയുള്ള വാക്സിനുകള്‍ കോവിഡിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതോടൊപ്പം തന്നെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ വച്ച് താരതമ്യേന കുറവാണ് കുവൈറ്റിലെ കൊവിഡ് മരണ നിരക്കെന്ന് ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. 2020 ഫെബ്രുവരി മാസത്തിലാണ് കുവൈറ്റില്‍ ആദ്യമായി കൊവിഡ് ബാധ കണ്ടെത്തിയിരുന്നത്. അതിനു ശേഷം 413,491 കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇവരില്‍ 2,465 പേര്‍ മാത്രമാണ് മരണപ്പെട്ടത്. ആകെ കേസുകളുടെ 0.6 ശതമാനം മാത്രമാണിത്. മാത്രമല്ല സൗദിയില്‍ കോവിഡ് മരണ നിരക്ക് 1.6 ശതമാനവും ഒമാനില്‍ 1.3 ശതമാനവുമാണ്. അതേസമയം ഖത്തര്‍ (0.2) യുഎഇ (0.2), ബഹ്റൈന്‍ (0.5) എന്നീ രാജ്യങ്ങളിലെ കോവിഡ് മരണ നിരക്ക് കുവൈറ്റിനേക്കാള്‍ കുറവാണ് എന്നും കാണുവാൻ സാധിക്കും.
https://www.facebook.com/Malayalivartha

























