ഇന്ത്യയ്ക്ക് അനുമതി നൽകി സൗദി അറേബ്യ; ഉംറ തീർഥാടകർക്ക് സൗദി വിസ അനുവദിച്ച് തുടങ്ങി, രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വിസ അനുവദിക്കുക, ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിസ ലഭിക്കും
നീണ്ട നാളുകളായുള്ള കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് സന്തോഷം നൽകുന്ന തീരുമാനവുമായി സൗദി അറേബ്യ രംഗത്ത് എത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ തീർത്ത വിലക്കുകൾ എടുത്തുമാറ്റുമ്പോൾ വലിയ ആശ്വാസത്തിലാണ് ഇന്ത്യ. ഇപ്പോഴിതാ ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഉംറ തീർഥാടകർക്ക് സൗദി വിസ അനുവദിച്ച് തുടങ്ങിയിരിക്കുകയാണ്. കൊവിഡ് വ്യാപനം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആണ് സൗദി ഇന്ത്യയില്‍ നിന്നുള്ള ഉംറ തീർഥാടകർക്ക് വിസ നല്‍ക്കുന്നത് നിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഉംറ വിസകൾ സ്റ്റാമ്പ് ചെയ്ത് തുടങ്ങിയിരുന്നു.
അതോടൊപ്പം തന്നെ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വിസ അനുവദിക്കുക. ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിസ ലഭിക്കുന്നതായിരിക്കും. സൗദിയില്‍ അംഗീകാരമില്ലാത്തതും ലോകാരോഗ്യ സംഘടന അംഗീകരിച്ചതുമായ വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് പൂര്‍ണമായി എടുത്തവര്‍ക്ക് മൂന്നു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ സൗദിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നോ ഫൈസർ, മൊഡേണ, ആസ്ട്ര സെനക്ക (കൊവിഷീൽഡ്) എന്നീ വാക്സിനുകളിൽ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയിലെത്തിയാൽ ക്വാറൻറീൻ വേണ്ട എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ലഭ്യമാകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് സൗദിയില്‍ പ്രവേശിച്ച് 48 മണിക്കൂറിനു ശേഷം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഉംറ കര്‍മ്മങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതാണ്. കേരളത്തിലെ തീർഥാടകർക്ക് ഉംറ നിര്‍വഹിക്കാന്‍ ചെലവ് കൂടുന്നതായിരിക്കും. എന്നാലും ഏറെ കാലത്തിന് ശേഷം ഉംറ നിര്‍വഹിക്കാന്‍ അനുമതി ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് തീർഥാടകർ ഏവരും. മക്കയിലെയും മദീനയിലെയും വിശുദ്ധ പള്ളികളികളില്‍ പ്രാര്‍ഥന നടത്താന്‍ വിദേശികള്‍ക്ക് നേരിട്ട് പെര്‍മിറ്റ് എടുക്കുന്നതിന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു.
അതേസമയം കഴിഞ്ഞ മാസം ആയിരുന്നു ഇതു സംബന്ധിച്ച അവസരം ഒരുക്കിയിരുന്നത്. രാജ്യത്ത് എത്തുന്നവര്‍ക്ക് തനക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി പെര്‍മിറ്റ് എടുക്കാവുന്നതാണ്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ സ്മാര്‍ട്ട് സംവിധാനവുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.
സൗദിയിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,989 ആയി കുറഞ്ഞു. ഇന്ന് 46 പുതിയ രോഗികളും 64 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 550,043 ഉം രോഗമുക്തരുടെ എണ്ണം 539,205 ഉം ആയി. പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്നവരിൽ 29 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
https://www.facebook.com/Malayalivartha