ഒമിക്രോൺ ഭീതി; 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ്; ഒമാനിലെ സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചു
ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങളുമായി ഗൾഫ് രാഷ്ട്രങ്ങൾ രംഗത്ത് എത്തിയിരിക്കുയാണ്. ഇപ്പോഴിതാ 18 വയസും അതിന് മുകളിലുമുള്ളവര്‍ക്ക് മൂന്നാം ഡോസ് കൊവിഡ്-19 വാക്സിന്‍ നല്‍കാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ഒമാനിലെ സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ ഇന്ന് പുറപ്പെടുവിച്ചിരിക്കുകയാണ്. വാക്‌സിനേഷനായുള്ള ടാര്‍ഗെറ്റ് ഗ്രൂപ്പുകളും പദ്ധതികളും ആരോഗ്യ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കുന്നതായിരിക്കും.
കായിക പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ പാര്‍ട്ടികള്‍, എന്നിവയുള്‍പ്പെടെയുള്ള പരിപാടികളില്‍ ശേഷിയുടെ 50% വരെ കര്‍ശനമായും പരിമിതപ്പെടുത്തുവാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. പങ്കെടുക്കുന്നവര്‍ നിര്‍ബന്ധിത ശാരീരിക അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും ചെയ്യേണ്ടതാണ്. ആയതിനാൽ തന്നെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കുവാന്‍ നടപടികള്‍ സ്വീകരിക്കും. ഒമിക്രോണ്‍ എന്ന കൊവിഡിന്റെ പുതിയ വകഭേദം കണക്കിലെടുത്താണ് സുപ്രീം കമ്മിറ്റി പുതിയ തീരുമാനങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.
അതോടൊപ്പം തന്നെ ഒമാനില്‍ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുവാന്‍ ശ്രമിച്ച അഞ്ച് ആഫ്രിക്കന്‍ പൗരന്മാര്‍ പൊലീസ് പിടിയിലായതായി റിപ്പോർട്ട്. ഒമാന്‍ റോയല്‍ ആര്‍മിയുടെ സഹകരണത്തോടു കൂടിയാണ് റോയല്‍ ഒമാന്‍ പൊലീസ് രാജ്യത്തേക്ക് ഞുഴഞ്ഞു കയറുവാന്‍ ശ്രമിച്ച അഞ്ച് പേരെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ പിടികൂടിയിരുന്നത്.
കൂടാതെ ഇവരുടെ പക്കല്‍ നിന്നും 'ഖാട്ട്' എന്ന മയക്കുമരുന്നിന്റെ 299 പാക്കേജുകളാണ് ഒമാന്‍ കോസ്റ്റല്‍ ഗാര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് 'ഖാട്ട്'. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha