പ്രവാസികൾക്ക് ഇനിമുതൽ ഹന ഉടമസ്ഥാവകാശം രണ്ട് മാത്രം; ഗതാഗതക്കുരുക്ക് കുറക്കാൻ ലക്ഷ്യമിട്ട് കുവൈറ്റിന്റെ പുതിയ തന്ത്രം, സ്വദേശികള്‍ക്ക് രണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ട്രാഫിക് വിഭാഗത്തിന് അപേക്ഷ നൽകി അനുമതി ലഭിക്കണം
പ്രവാസികൾക്ക് വീണ്ടും നിബന്ധനകൾ കടുപ്പിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. ഗതാഗതക്കുരുക്ക് കുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശം രണ്ടായി മാത്രം പരിമിതപ്പെടുത്താൻ നിർദ്ദേശം. കൂടാതെ കൂടുതല്‍ വാഹനങ്ങള്‍ക്ക് അധിക ഫീസ് ചുമത്താനുമുള്ള നിര്‍ദ്ദേശം എംപി അബ്ദുല്ല അല്‍ തുറൈജി ഇന്നലെ ദേശീയ അസംബ്ലിയില്‍ സമര്‍പ്പിക്കുകയുണ്ടായി.
വാഹനങ്ങളിലെ അനധികൃത വ്യാപാരം തടയുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിദേശികള്‍ക്ക് സ്വകാര്യ ആവശ്യങ്ങള്‍ക്കായി സ്വന്തമാക്കാവുന്ന വാഹനങ്ങളുടെ എണ്ണം രണ്ടായി മാത്രം പരിമിതപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രാലയത്തോട് തുറൈജിയുടെ ആവശ്യപ്പെടുകയുണ്ടായി.
അതോടപ്പം തെന്നെ സ്വദേശികള്‍ക്ക് രണ്ടില്‍ കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമാക്കണമെങ്കില്‍ ട്രാഫിക് വിഭാഗത്തിന് അപേക്ഷ നല്‍കണമെന്നും അനുമതി ലഭിച്ചാല്‍ അധിക വാഹനങ്ങള്‍ക്ക് അധിക ഫീസ് നല്‍കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ ഉടമസ്ഥതയിലുള്ള കുവൈറ്റ് റോഡുകളില്‍ ഗതാഗതക്കുരുക്കിനും അരാജകത്വത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്ന ജീര്‍ണിച്ച നിരവധി വാഹനങ്ങളുണ്ടെന്ന് എം പി ചൂണ്ടിക്കാണിച്ചു. ഈ വാഹനങ്ങള്‍ സാധാരണയായി സ്‌കൂളുകള്‍, പള്ളികള്‍, വാണിജ്യ മാളുകള്‍ എന്നിവയുടെ പൊതു സ്‌ക്വയറുകളിലും കാര്‍ പാര്‍ക്കിംഗുകളിലും പാര്‍ക്ക് ചെയ്യാറുണ്ടെന്നും ഈ പ്രശ്‌നം പരിഹരിക്കാന്‍ മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
അതേസമയം പത്രങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ഡസന്‍ കണക്കിന് പ്രവാസികള്‍ക്കും 50 വരെ വാഹനങ്ങള്‍ വീതം സ്വന്തമായുണ്ടെന്ന് തുറൈജി വ്യക്തമാക്കി. ചില താമസക്കാര്‍ തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പൊതു സ്ഥലങ്ങളും പാര്‍ക്കുകളും ഉപയോഗിക്കുന്നുണ്ടെന്നും അത്തരം സ്ഥലങ്ങള്‍ വാഹന വ്യാപാരത്തിനായി ചൂഷണം ചെയ്യുകയും നിയമം വ്യക്തമായി ലംഘിച്ചുവെന്നും നിയമനിര്‍മ്മാതാവ് വ്യക്തമാക്കി. പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശം നിയന്ത്രിക്കുന്ന നിയമമൊന്നുമില്ലെങ്കിലും, പൊതുതാല്‍പ്പര്യം നിറവേറ്റുന്നതിനായി സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അധികാരികള്‍ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ നിലവില്‍ 4.6 ദശലക്ഷമുള്ള കുവൈറ്റിലെ ജനസംഖ്യയുടെ 70 ശതമാനവും വരുന്ന രാജ്യത്തെ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ആവശ്യപ്പെടുക, തങ്ങളുടെ പണമിടപാടുകള്‍ക്ക് നികുതി ചുമത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുക എന്നിങ്ങനെ പ്രവാസികളെ ലക്ഷ്യമിട്ട് എംപിമാര്‍ നേരത്തെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha