പ്രവാസികൾക്ക് പണി പോകും, വലിയ തിരിച്ചടി; യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുന്നു. സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനാണ് സെൻട്രൽ ബാങ്ക് യോഗത്തിലെ നിർദേശം
പ്രവാസികൾക്ക് തിരിച്ചടിയായി യു.എ.ഇയുടെ പുതിയ തീരുമാനം. യുഎഇയിൽ ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലും സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇതോടെ മലയാളികൾക്കും ജോലി നഷ്ടപ്പെടും എന്നുള്ള ഭീതി വർധിക്കുകയാണ്. ഈ മേഖലകളിൽ യോഗ്യരായ സ്വദേശികളെ നിയമിക്കുന്നത് സംബന്ധിച്ച പഠനം നടത്തി അന്തിമ തീരുമാനമെടുക്കാനാണ് ഖസർ അൽ വതനിൽ നടന്ന സെൻട്രൽ ബാങ്ക് യോഗത്തിലെ നിർദേശം.
സ്വദേശിവൽക്കരണം ശക്തമായാൽ ഈ രംഗത്ത് ജോലി ചെയ്യുന്ന മലയാളികൾ അടക്കം ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടപ്പെടും. യുഎഇയിലെ ബാങ്കുകളുടെ സാമ്പത്തിക സ്ഥിര നിലനിർത്താൻ സെൻട്രൽ ബാങ്ക് കൈക്കൊള്ളുന്ന നടപടികളെ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും സെൻട്രൽ ബാങ്ക് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു.
യു.എ.ഇ യിൽ അടുത്ത വർഷം ഫെബ്രുവരി രണ്ടു മുതൽ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമത്തിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. ഇതനുസരിച്ച് അവധികൾ, സേവനാന്ത ആനുകൂല്യം, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി തുടങ്ങിയവയുടെ കാര്യത്തിൽ ഫെഡറൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തമ്മിൽ വ്യത്യാസം ഉണ്ടാവാൻ പാടില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തും. രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ അന്തരം പരിമിതപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.
ഇതു കൂടാതെ സർക്കാർ–സ്വകാര്യ മേഖലാ വ്യവസ്ഥകളിലെ വിവേചനം ഇല്ലാതാകുന്നതോടെ കൂടുതൽ സ്വദേശികൾ സ്വകാര്യമേഖലയിലേക്ക് കടന്നു വരാൻ തയ്യാറാകുമെന്നതാണ് മറ്റൊരു നേട്ടം.നിലവിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലാണു കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത്. പുതിയ നിയമം വരുന്നതോടെ അടുത്ത 5 വർഷത്തിനകം സ്വകാര്യമേഖലയിൽ 75,000 സ്വദേശികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രാജ്യത്ത തൊഴിൽ നിയമത്തിൽ 40 ഭേദഗതികൾ വരുത്തിക്കൊണ്ടാണ് പുതിയ തൊഴിൽ നിയമം യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ഗൾഫ് സൗദി അറേബ്യയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവല്‍ക്കരണത്തിന്റെ തോത് 45.33% വരെയാക്കി ഉയര്‍ത്തി. നിലവില്‍ ഇത് 35.15% ആണ്. പരിഷ്കരിച്ച സൗദിവല്‍ക്കരണ പദ്ധതി 3 വര്‍ഷത്തിനകം നടപ്പാക്കും. നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ തരംതാഴ്ത്തുമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ മലയാളികളടക്കം ഒട്ടേറെപ്പേര്‍ക്കു ജോലി നഷ്ടപ്പെടും. സൗദിവല്‍ക്കരണം പാലിക്കാത്ത ചുവപ്പു പട്ടികയിലെ സ്ഥാപനങ്ങള്‍ക്കു പുതിയ തൊഴില്‍ വീസ, വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍, പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കല്‍, തൊഴില്‍ മാറ്റം, സ്‌പോണ്‍സര്‍ഷിപ് മാറ്റം എന്നിവ അടക്കം മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ വിലക്കും. കമ്ബനി ഉടമയുടെ അനുമതി കൂടാതെ തൊഴിലാളികളെ സ്‌പോണ്‍സര്‍ഷിപ് മാറ്റാനും അനുവദിക്കും.
തൊഴിൽ രംഗത്തെ സ്വദേശിവത്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതായി സൗദി അറേബ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു.
മാനവ വിഭവശേഷി മന്ത്രാലയമാണ് താഴേ തട്ടിലെ ജോലികളും സ്വദേശില്‍വല്‍ക്കരണത്തിനായി പരിഗണിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്‍മ നിരക്ക് കുറക്കുന്നതിന് സ്വകാര്യ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതി. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിനുള്ള നീക്കമാരംഭിച്ചത്. നിലവില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയ തസ്തികകളുടെ അനുബന്ധ മേഖകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കും. ഇതിന്റെ ഭാഗമായി സ്വദേശി തൊഴിലന്വേഷകര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനമുണ്ടാകും. തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം.സൗദിക്ക് പിന്നാലെ കുവൈറ്റും ഒമാനും സ്വദേശിവത്കരണം ശക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha