ഒമിക്രോൺ ആശങ്ക; മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാറൻറീൻ, പിസിആർ വ്യവസ്ഥകളിൽ ഇന്നു മുതൽ മാറ്റം വരുമെന്ന് അധികൃതർ, കുവൈത്തിൽ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളിലുള്ള പിസിആർ നെഗറ്റീവ് ഫലം നല്‍കണം
ഒമിക്രോൺ ആശങ്ക കൂടാതെ ഗൾഫ് രാഷ്ട്രങ്ങളിൽ നിലവിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം ഏറിവരുകയാണ്. ഇതിനോടകം തന്നെ പല ഗൾഫ് രാഷ്ട്രങ്ങളും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇപ്പോഴിതാ മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാറൻറീൻ, പിസിആർ വ്യവസ്ഥകളിൽ ഇന്നു മുതൽ മാറ്റം വരുമെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. കുവൈത്തിൽ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളിലുള്ള പിസിആർ നെഗറ്റീവ് ഫലം നല്‍കണം. ഇതുവരെ 72 മണിക്കൂറിനുള്ളിലെ ഫലം മതിയായിരുന്നു.
ഇതുകൂടാതെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറന്റീൻ ഏഴു ദിവസത്തിന് പകരം 10 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്. കുവൈത്തിലെത്തി 72 മണിക്കൂറിനുശേഷം നടത്തുന്ന പിസിആർ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാനാകുന്നതാണ്. അതായത് മൂന്നു ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ കര്‍ശനമാക്കാനാണ് തീരുമാനം.
അതോടൊപ്പം താനെ രണ്ടു ഡോസ് പൂർത്തിയാക്കി ഒമ്പതു മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരിക്കുന്നു. ജനുവരി രണ്ടു മുതലാണ് ഇത് നിലവില്‍ വരിക. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാവുന്നതാണ്.
ആഗോളതലത്തില്‍ തന്നെ ഒമിക്രോൺ വൈറസ് പടരുകയും കുവൈത്തിലെ പ്രതിദിന കേസുകളില്‍ വര്‍ധന അനുഭവപ്പെടുന്ന പശ്ചാത്തലത്തിലും ചേര്‍ന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ക്വാറന്റീൻ, പിസിആർ വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമൂലം കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകാനാണ് സാധ്യത എന്ന സൂചന.
https://www.facebook.com/Malayalivartha