സൗദിയിൽ വീണ്ടും ഭീതി! സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്ന് അറുനൂറിന് മുകളിലെത്തി, കോവിഡിൻ്റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം പ്രതിദിനം വർധിഅതീവ ഗൗരവത്തോടെ അധികൃതർ, വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാരംഭിച്ചു
കഴിഞ്ഞ കുറച്ച് നാളുകളായി ഗൾഫ് മേഖലയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുവരുകയാണ്. ഇതിനുപിന്നാലെ ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള നിബന്ധനകൾ നടപ്പിലാക്കുകയാണ് അധികൃതർ. ഇപ്പോഴിതാ സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയർന്ന് അറുനൂറിന് മുകളിലെത്തിയിരിക്കുകയാണ്.
കോവിഡിൻ്റെ ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളുടെ വ്യാപനം പ്രതിദിനം വർധിച്ച് വരുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതർ ഉറ്റുനോക്കുന്നത്. അതോടൊപ്പം തന്നെ വ്യാപനം തടയുന്നതിനായി ശക്തമായ നടപടികളാരംഭിച്ചുകഴിഞ്ഞു.
അതോടൊപ്പം തന്നെ ചെറുതും വലുതമായ മുഴുവൻ സ്ഥാപനങ്ങളിലും കയറി ഇറങ്ങി ജീവനക്കാരുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വിഴ്ച വരുത്തുന്ന ജീവനക്കാർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ഫെബ്രുവരി ഒന്ന് മുതൽ പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതാണ്.
കൂടാതെ ഷോപ്പിങ് മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഓരോരുത്തരും വാക്സിൻ സ്റ്റാറ്റസ് യാന്ത്രികമായി പരിശോധിക്കാൻ നിർദ്ദേശം നൽകി. ഇതിനായി വാണിജ്യ സ്ഥാപനങ്ങളിലെ പ്രവേശന കവാടങ്ങളിൽ ആരോഗ്യനില പരിശോധിക്കുന്നതിനുള്ള പ്രത്യേക ബാർക്കോഡ് സ്ഥാപിക്കണമെന്ന് വാണിജ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയാണ്. ഷോപ്പിംഗ് മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ തവക്കൽന ആപ്ലിക്കേഷൻ വഴി ഉപഭോക്താവ് ഈ ബാർക്കോഡ് സ്കാൻ ചെയ്തിരിക്കണം. ഷോപ്പിങിനെത്തുന്നവർ ബാർക്കോഡ് സ്കാൻ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേകം ജീവനക്കാരെ നിയമിച്ചിരിക്കണമെന്നും നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതോടൊപ്പം തന്നെ ഭക്ഷ്യവിൽപ്പന കടകൾ, ലോൻട്രികൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ തുടങ്ങിയ ചെറുകിട മേഖലയിലെ കടകളിലെത്തുന്ന ഉപഭോക്താക്കൾ സാധാരണപോലെ തവക്കൽന ആപ്ലിക്കേഷനിലെ ഇമ്മ്യൂണ് സ്റ്റാറ്റസ് ജീവനക്കാരെ ബാധ്യപെടുത്തിയാൽ മതിയാകുന്നതാണ്.
https://www.facebook.com/Malayalivartha