മാസങ്ങൾക്കുശേഷം ഒമാനിൽ കോവിഡ് കേസുകൾ 100 കടന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം, അസുഖം ഭേദമായവരുടെ എണ്ണം ഇതോടെ 3,00,355 ആയി ഉയർന്നു

ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ നൂറു കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 104 പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി. രണ്ടുപേരുടെ മരണം രേഖപ്പെടുത്തി. ഇതോടെ ഈമാസം മരണപ്പെട്ടവരുടെ എണ്ണം മൂന്നായി മാറിയിട്ടുണ്ട്. രാജ്യത്ത് ആകെ 4,116 ആളുകളാണ് ഇതുവരെ മരിച്ചത്. 3,05,357 പേർക്ക് അസുഖം ഭേദമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം14പേർ രോഗമുക്തി നേടിയിരുന്നു. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 3,00,355 ആയി ഉയരുകയുണ്ടായി. നാലുപേരെകൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. ഇതിൽ ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. നിലവിൽ രാജ്യത്ത് 886 പേരാണ് കോവിഡ് ബാധിതരായി കഴിയുന്നത്.
അതോടൊപ്പം തന്നെ ഈമാസം 29വരെ 803 ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ അസുഖം ഭേദമായത് 350പേർക്ക് മാത്രമാണ്. ഡിസംബറിന്റെ തുടക്കത്തിൽ തന്നെ രണ്ടുപേർ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. അതേസമയം, ദിനംപ്രതിയുള്ള കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയായി മാറിയിട്ടുണ്ട്. എന്നാൽ അടച്ചുപൂട്ടുന്നതടക്കമുള്ള തീരുമാനത്തിലേക്ക് നീങ്ങില്ലെന്ന് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. കൊടുത്തെ അത്തരം സാഹചര്യം വരുകയാണെങ്കിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അറിയിച്ചിരുന്നു.
നിലവിൽ 16 പേർക്ക് പുതിയ വകഭേദമായ ഒമിക്രോണും സ്ഥിരീകരിച്ചിരിക്കുകയാണ്. 90പേർക്ക് ഒമിക്രോൺ ബാധിച്ചതായും സംശയമുണ്ട്. കോവിഡിനെതിരെ ഊർജിതമായ പ്രവർത്തനങ്ങളാണ് നടന്നുവരുകയാണ്.
അതോടൊപ്പം തന്നെ രാജ്യത്തെ പള്ളികളിലും ഹാളുകളിലും വിവാഹ-മരണാനന്തര ചടങ്ങുകളിലും മറ്റും ആളുകൾ സംഘടിക്കുന്നത് കോവിഡ് അവലോകന സുപ്രീംകമ്മിറ്റി വിലക്കിയിരിക്കുകയാണ്. വാക്സിൻ വിതരണവും വിവിധ ഗവർണറേറ്റുകളിൽ നടക്കുന്നുമുണ്ട്. ഇതുകൂടാതെ പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയാണ് കുത്തിവെപ്പ് നൽകി വരുന്നത്. നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസും നൽകുന്നുണ്ട്. നിലവിൽ സർക്കാർ ആശുപത്രികളിൽനിന്ന് സ്വദേശികൾക്ക് മാത്രമാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. എന്നാൽ, ഒന്നും രണ്ടും ഡോസ് വിദേശികൾക്ക് എടുക്കാവുന്നതാണ്.
https://www.facebook.com/Malayalivartha

























