കുവൈറ്റിൽ ജാഗ്രതാ നിർദ്ദേശം; കുഴിബോംബുകൾ പൊങ്ങിവരാൻ സാധ്യത, സംശയമുളവാക്കുന്ന അപരിചിത വസ്തുക്കൾ ശ്രദ്ധയിൽപെട്ടാൽ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം

മഴയിൽ മണ്ണൊലിച്ച് കുഴിബോംബുകൾ പൊങ്ങിവരാൻ സാധ്യതയെന്ന് നിർദ്ദേശം.അതോടൊപ്പം തന്നെ അപരിചിത വസ്തുക്കളിൽ സ്പർശിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സംശയമുളവാക്കുന്ന അപരിചിത വസ്തുക്കൾ ശ്രദ്ധയിൽപെട്ടാൽ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെടുകയുണ്ടായി.
കൂടത്തെ 2018ലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം മരുഭൂമിയിൽനിന്ന് നിരവധി കുഴിബോംബുകൾ കണ്ടെത്തിയിരുന്നു. അധിനിവേശ കാലത്ത് ഇറാഖ് സൈന്യം പാകിയതാണെന്ന് കരുതുന്നവയാണിത്. വെള്ളം കുത്തിയൊലിച്ചപ്പോൾ മണ്ണൊലിച്ച് പുറത്തേക്ക് വന്നതായിരുന്നു ബോംബുകൾ.
അതേസമയം അന്ന് വിവിധ സ്ഥലങ്ങളിൽ കുഴിബോംബ് കണ്ടെത്തിയവർ ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുകയും അധികൃതർ ഇവ നിർവീര്യമാക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മഴയുണ്ടാകുകയും അടുത്ത ദിവസങ്ങളിൽ സാധ്യത പ്രവചിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അധികൃതർ ജാഗ്രത നിർദേശം നൽകിയത്. അധിനിവേശ കാലത്ത് ഇറാഖി പട്ടാളം രാജ്യവ്യാപകമായി കുഴിബോംബുകൾ പാകിയിരുന്നു. നേരത്തേ പല ഭാഗങ്ങളിൽനിന്നും ഇവ കണ്ടെടുത്തിരുന്നു. കുഴിബോംബ് പൊട്ടി മരുപ്രദേശങ്ങളിൽ ആട്ടിടയന്മാർ കൊല്ലപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആയതിനാൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























