സൗദിയിൽ പ്രതിദിന കോവിഡ് കേസുകൾ ആയിരം കടന്നു.... നിബന്ധനകൾ ശക്തമാക്കി അധികൃതർ രംഗത്ത്, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ! രണ്ട് ലക്ഷം ദിനാർ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ
സൗദി അറേബ്യയിൽ കോവിഡ് കേസുകൾ കുതിക്കുകയാണ്. ദിനംപ്രതി 5000ത്തിപ്പരം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വീണ്ടും പഴ സാഹചര്യത്തിലേക്ക് കടക്കാതിരിക്കാൻ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോഴിതാ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികള്‍ പാലിക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ തീരുമാനം കൈക്കൊള്ളാൻ അധികൃതർ തീരുമാനിച്ചത്.
രാജ്യത്ത് ഓരോ മേഖലയിലും പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായ പാലിക്കുന്നതിന് സ്ഥാപനങ്ങള്‍ സംവിധാനങ്ങള്‍ ഒരുക്കണം. സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്ന ആളുകള്‍ പെരുമാറ്റച്ചട്ടം പാലിക്കുന്നെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്തവും സ്ഥാപന ഉടമകള്‍ക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സ്ഥാപനങ്ങളില്‍ എന്തൊക്കെ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നതാണ് പറയാൻ പോകുന്നത്.
അതായത് കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധിച്ച് സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ അവര്‍ക്ക് അകത്തേക്ക് പ്രവേശനം നല്‍കാവൂ എന്നതാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിന് പ്രത്യേക ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും അതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കുകയും വേണം. അതോടൊപ്പം തന്നെ വാക്സിന്‍ എടുക്കാത്തവരെയും കൊവിഡ് രോഗ ബാധിതരെയും സ്ഥാപനങ്ങളിലേക്ക് പ്രവേശിപ്പിക്കരുത് എന്നും നിബന്ധന നൽകുകയുണ്ടായി. മൊബൈല്‍ ആപ്പ് പരിശോധിച്ച് ഈ രണ്ടു കാര്യങ്ങളും ഉറപ്പുവരുത്താനും സംവിധാനം ഒരുക്കണം.
കൂടാതെ സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സാനിറ്റൈസറുകള്‍ ലഭ്യമാണെന്ന് സ്ഥാപന ഉടമകള്‍ ഉറപ്പാക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും ജനങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. അതോടൊപ്പം തന്നെ സ്ഥാപനത്തിനകത്തെ ഉപകരണങ്ങള്‍, ഷോപ്പിംഗ് കാര്‍ട്ടുകള്‍, പ്രതലങ്ങള്‍ തുടങ്ങിയവയെല്ലാം ശരിയായ രീതിയില്‍ അണുവിമുക്തമാക്കുകയും വേണം.
എന്നാൽ ഈ നിയന്ത്രണങ്ങളില്‍ ഏതെങ്കിലുമൊന്ന് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ വന്‍ പിഴ നല്കേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. 10,000 റിയാല്‍ മുതല്‍ രണ്ടു ലക്ഷം റിയാല്‍ വരെയാണ് പിഴ ഈടാക്കുക. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന മുറയ്ക്ക് പിഴയും കൂടുന്നതായിരിക്കും. അഞ്ചു വരെ ജീവനക്കാര്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്കെതിരേ 10,000 റിയാലും, ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 20,000 റിയാലുമാണ് ആദ്യ പ്രാവശ്യം പിഴ ചുമത്തുക.
50 മുതല്‍ 249 വരെ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങള്‍ക്ക് 50,000 റിയാലും 249 ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെയുമാണ് ആദ്യ ഘട്ടത്തിലെ പിഴ. എന്നാല്‍, നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയായി രണ്ടു ലക്ഷം റിയാല്‍ വരെയാക്കുമെന്നും സ്ഥാപനം ആറ് മാസത്തോളം അടച്ചുപൂട്ടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha