സാധാരണക്കാരായ പ്രവാസികൾക്കും എക്സ്പോ കാണാൻ വമ്പൻ അവസരം; ഞായറാഴ്ച എക്സ്പോയിൽ ഏകദേശം ഒരു കോടി സന്ദർശകർ എത്തും! എക്സ്പോ ആഘോഷിക്കാൻ പത്ത് ദിർഹമിന് ടിക്കറ്റ്, എക്സ്പോ കാണാൻ എത്തുമ്പോൾ ചില കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
കോവിഡ് നൽകിയ പ്രതിസന്ധികൾ മാറികടന്ന് ദുബായ് എക്സ്പോ കുതിക്കുകയാണ്. കാണാക്കാഴ്ചകൾ കണ്മുന്നിൽ കൊണ്ടെത്തിച്ച് ഒരു ലോകം തന്നെയാണ് അധികൃതർ അവിടെ ഒരുക്കിയിരിക്കുന്നത്. എന്നാൽ സാധാരണക്കാരായ പ്രവാസികൾക്കും എക്സ്പോ കാണാൻ വമ്പൻ അവസരമാണ് ദുബായ് ഒരുക്കുന്നത്.
എക്സ്പോ 2020 ൽ ഞായറാഴ്ച പത്ത് ദിർഹമിന് പ്രവേശനം അനുവദിക്കും. ഞായറാഴ്ച എക്സ്പോയിൽ ഏകദേശം ഒരു കോടി സന്ദർശകർ എത്തും. ഇതിന്റെ ഭാഗമായി എക്സ്പോ ആഘോഷിക്കാനാണ് പത്ത് ദിർഹമിന് ടിക്കറ്റ് നൽകുന്നത്. കഴിഞ്ഞയാഴ്ച ഇത് 90 ലക്ഷം കവിഞ്ഞിരുന്നു. ഒരു കോടി സന്ദർശകരെത്തുന്നതിന്‍റെ ആഘോഷവും ഞായറാഴ്ച നടക്കും. അതേ സമയം, ആറ് മാസം കൊണ്ട് രണ്ട് കോടി സന്ദർകരെ ആണ് ദുബൈ എക്സ്പോ പ്രതീക്ഷിക്കുന്നത്.
അതോടൊപ്പം തന്നെ ജനുവരി 16ന് ആണ് എക്സ്പോ സന്ദർശിക്കാൻ എത്തുന്നവർക്ക് 10 ദിര്‍ഹത്തിന് പ്രവേശന ടിക്കറ്റ് ലഭിക്കുന്നത്. നിരവധി പരിപാടികൾ ആണ് ഈ ദിവസം എക്സേപായിൽ നടക്കുക. ജനുവരി 16ന് വേണ്ടിയുള്ള ടിക്കറ്റുകൾ വെള്ളിയാഴ്ച വെെകുന്നേരും അഞ്ച് മണി മുതൽ കൊടുത്ത് തുടങ്ങുന്നതായിരിക്കും. അല്ലെങ്കിൽ എക്സ്പോ ഗേറ്റുകളിലും ഞാറാഴ്ചക്കുള്ള ടിക്കറ്റുകൾ ലഭിക്കും. സീസൺ പാസ് ഉള്ളവർക്ക് നേരിട്ട് തന്നെ പ്രവേശിക്കാവുന്നതാണ്.
എന്നാൽ എക്സ്പോ കാണാൻ എത്തുമ്പോൾ ചില കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം. രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ 72 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം എന്നിവ കെെവശം ഉണ്ടായിരിക്കണം എന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി. യുഎഇയിൽ പല ഇടത്തും കൊവിഡ് പിസിആർ പരിശോധന സൗജന്യമായി നടത്തും. അവിടെ നിന്നും കൊവിഡ് പരിശോധന നടത്തിയാൽ മതിയാകുന്നതായിരിക്കും.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് ചില വിനോദ പരിപാടികളും ഉണ്ടാകും എന്നാണ് വിവരം. എന്നും ഓർക്കാൻ പാകത്തിന് ഈ ദിവസത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. പരമ്പരാഗത കൊറിയൻ കലാ പ്രദർശനങ്ങളും ജൂബിലി സ്റ്റേജിൽ സംഗീത നിശയും ഉണ്ടാകുകയും ചെയ്യും. എക്സ്പോ സൈറ്റുകൾ വഴിയും എക്സ്പോയിലെ വേദിയിലും ടിക്കറ്റുകൾ ലഭിക്കും. വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഹാജരാക്കണം എന്ന നിർദ്ദേശം ഉണ്ട്. എന്നാൽ, കൊറിയയുടെ ദേശീയ ദിനാഘോഷവും ഞായറാഴ്ചയാണ്.
https://www.facebook.com/Malayalivartha